ഇത് ദൈവത്തിന്റെ തീരുമാനം ആയിരുന്നില്ല, ഈ മുറിവ് കാലത്തിന് ഉണക്കാനുമാകില്ല; മകളെ കുറിച്ച് ചിത്ര

മകള്‍ നന്ദനയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ. എസ് ചിത്ര. കാലത്തിന് മുറിവുണക്കാനാകില്ല, നന്ദനയുടെ വേര്‍പാട് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഒരു ദിവസം തന്റെ മകള്‍ക്കി അരികിലേക്ക് എത്തുന്നതിനെ കുറിച്ചുമാണ് ചിത്ര പറയുന്നത്. മകളുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പ് ആരാധകരുടെ കണ്ണ് നിറയ്ക്കുന്നതാണ്.

“”കാലത്തിന് മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടത്തിന്റെ ആഴം എന്താണെന്ന് ദൈവത്തിന് ശരിക്കും അറിയുമായിരുന്നെങ്കില്‍ നന്ദന ഇന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമായിരുന്നു. കാലം എത്ര കഴിഞ്ഞാലും ഈ ദുഃഖം ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ഞങ്ങളെ ഓരോരുത്തരെയായി ദൈവം അങ്ങോട്ടു വിളിച്ചു കഴിയുമ്പോള്‍ ഞങ്ങള്‍ വീണ്ടും ഒന്നിച്ചു ചേരും. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍”” എന്നാണ് ചിത്രയുടെ കുറിപ്പ്.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും പെണ്‍കുഞ്ഞ് ജനിച്ചത്. എന്നാല്‍ ഈ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. 2011-ല്‍ ദുബായില്‍ നീന്തല്‍ക്കുളത്തില്‍ വീണ് നന്ദന മരിക്കുകയായിരുന്നു. മരിക്കുമ്പോള്‍ നന്ദനയ്ക്ക് എട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ.

മകളുടെ വിയോഗത്തിന് ശേഷം സംഗീതലോകത്ത് നിന്നും മാറി നിന്ന ചിത്ര ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും തിരിച്ചെത്തിയത്. രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് മകള്‍ പിറന്നത്. കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന പേരും നല്‍കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക