വേണു മരിക്കണ്ടായിരുന്നു, കാക്കക്കുയിലിലെ ആ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ വിഷമം വരും: കവിയൂര്‍ പൊന്നമ്മ

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി വേണു ഓര്‍മയായത്. നെടുമുടി വേണുവിനെ കുറിച്ച് കവിയൂര്‍ പൊന്നമ്മ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നെടുമുടി വേണു ഇനി ഇല്ല എന്നത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.

”വേണു മരിക്കണ്ടായിരുന്നു… ഇപ്പോഴും അക്കാര്യം ഓര്‍ക്കുമ്പോള്‍ സങ്കടം വരും. കാക്കക്കുയിലില്‍ അഭിനയിച്ചപ്പോഴുള്ള നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍ക്കുമ്പോള്‍ വിഷമം വരും. ഇത്ര പെട്ടന്ന് ഇങ്ങനൊക്കെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല” എന്ന് ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

നെടുമുടി വേണുവിന്റെ ഭാര്യയായും സഹോദരിയായും എല്ലാം നിരവധി സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാക്കക്കുയിലില്‍ ബോംബെയിലെ സമ്പന്നരായ മലയാളി തമ്പുരാനും തമ്പുരാട്ടിയും ആയാണ് നെടമുടിയും പൊന്നമ്മയും അഭിനയിച്ചത്.

ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലാണ് നെടമുടി വേണുവും കവിയൂര്‍ പൊന്നമ്മയും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത റാണി എന്ന ചിത്രത്തിലെ കവിയൂര്‍ പൊന്നമ്മയുടെ നെഗറ്റീവ് റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒക്ടോബര്‍ 11ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നെടുമുടി വേണു അന്തരിച്ചത്. അരങ്ങിലും അഭ്രപാളിയിലും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി