കൊറോണ എനിക്ക് ഒരു മൈനര്‍ അറ്റാക് ഫ്രീ തന്നു, ഇരുപത്തിയഞ്ച് ദിവസത്തിന് ശേഷം കട തുറന്നപ്പോള്‍ ആരും വന്നില്ല, കാരണം വിചിത്രം: കണ്ണന്‍ സാഗര്‍

കോവിഡ് പൊസിറ്റീവായി ആശുപത്രിയില്‍ കഴിഞ്ഞതിനെ കുറിച്ച് നടന്‍ കണ്ണന്‍ സാഗര്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ പങ്കുവച്ചിരുന്നു. നടന്റെ പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആശുപത്രിവാസം കഴിഞ്ഞ് ഇരുപത്തി നാലോ, അഞ്ചോ ദിനത്തിന് ശേഷം തന്റെ കട തുറന്നപ്പോള്‍ ആരും വന്നില്ല. കാരണം അന്വേഷിച്ചപ്പോഴാണ് വിചിത്രമായ വാദം കേട്ടത് എന്നാണ് കണ്ണന്‍ സാഗര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കണ്ണന്‍ സാഗറിന്റെ കുറിപ്പ്:

കൊറോണാ ഏതായാലും പത്തു പതിനഞ്ചു ദിവസത്തെ ആശുപത്രി വാസം വിധിയെഴുതി, ആ തടവില്‍ കിടക്കുകയും, ആരോഗ്യ പ്രവര്‍ത്തകരുടെ നല്ല സ്‌നേഹമുള്ള ഇടപെടല്‍മൂലം ഒരു നല്ലകുട്ടിയെ പോലെ സമയാ സമയം മരുന്നും ആഹാരവും കഴിച്ചതിന്റെ ഫലമായി ഞാന്‍ ആരോഗ്യം വീണ്ടെടുത്തു വരുന്നു, ആത്മവിശ്വാസം കൈവിടാതെത്തന്നെ.. ആരോഗ്യമുള്ള ഓടിച്ചാടി നടക്കുന്ന ഒരാള്‍ക്ക് പെട്ടന്ന് ഒരു അസുഖം വന്നാല്‍ ആ കുടുംബത്തിന്റെ ജീവിതക്രമം തന്നെ താളം തെറ്റും.

തൊഴില്‍മേഖല, സാമ്പത്തികം, ആരോഗ്യം, സഹപ്രവര്‍ത്തകര്‍ ഇനിക്കൂട്ടുമോ എന്ന തോന്നലുകളും, പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കണം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരവ് നടത്തണം എന്നൊക്കെ മനസ്സില്‍ ഒരു അടക്കം പറച്ചില്‍ ദിനവും നടക്കുന്നു, മനകരുത്തും, ആത്മവിശ്വാസവും ആരോഗ്യത്തിനു വേണ്ടിയും പ്രയഗ്‌നത്തിലാണ് ഞാന്‍ അതില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു… എന്നാല്‍ ഒരു ചെറിയ കടയുള്ള കാര്യം ഞാന്‍ പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു.

ഞാന്‍ ആശുപത്രിവാസം തുടങ്ങികഴിഞ്ഞു ഇരുപത്തി നാലോ, അഞ്ചോ ദിനത്തിന് ശേഷം കടതുറന്നു, രണ്ടുനാള്‍ ആരും വന്നതില്ല, ഇവിടെ എന്തുണ്ട് എന്നുപോലും തിരക്കിയില്ല പിന്നെയും തുറന്നുകൊണ്ടിരുന്നു, ആരും വരാത്തതിന്റെ കാരണം അന്വേഷണം നടത്തി, അപ്പോഴാ ചിലര്‍ പറഞ്ഞത്, നിങ്ങള്‍ക്ക് കൊറോണ വന്നതല്ലേ ഇങ്ങനെ തുറന്നാല്‍ മാറ്റാര്‍ക്കേലും വരുമോ എന്ന പേടിയാണ്.. എന്താ ഇതിനൊക്കെ മറുപടി പറയുക.

ഞാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ, വാര്‍ഡ് മെമ്പറുടെ, ആശാവര്‍ക്കറുടെ ഓക്കെ നിര്‍ദേശം അനുസരിച്ചു, മറ്റാര്‍ക്കും ഒരു ദോഷവും എന്നാലോ എന്റെ കുടുംബത്താലോ ഉണ്ടാകരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ, വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞ ദിനത്തേക്കാളും മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് വെളിയില്‍ പോലും ഇറങ്ങിയത്, എന്നാലും മറ്റുള്ളവരുടെ പേടിക്കു മുന്നില്‍ ഒന്നും പറയാനില്ല, തിരുത്താനില്ല.

ദിനവും കൊറോണായെ കുറിച്ചു അവബോധം ഉണ്ടാക്കുന്ന രീതിയിലുള്ള പരസ്യങ്ങളും, സെമിനാറുകളും, ആശയ വിനിമയങ്ങളും, സംരക്ഷണവും, മുന്‍കരുതലുകളും, പ്രതിരോധിക്കേണ്ട രീതികളും, വന്നാലുള്ള പ്രാഥമിക ചികിത്സാഘട്ടങ്ങളെ കുറിച്ചുമൊക്കെ, കേട്ടും പ്രാവര്‍ത്തികമാക്കിയും, അറിഞ്ഞും, അറിവുകള്‍ പങ്കുവെച്ചും നമ്മള്‍ ഈ മഹാമാരിയെ അടുത്തറിയുന്നു, എന്നിട്ടും പേടിച്ചാല്‍ ഒളിക്കാന്‍ ഇനി കാടെവിടെയാണ്..

ഈ കുറിപ്പ് എനിക്ക് വേണ്ടി മാത്രം എഴുതിയതല്ല, കൊറോണ വന്നുപോയ പലരുടെയും അനുഭവങ്ങള്‍, ഒറ്റപ്പെടുത്തല്‍, സഹകരണകുറവുകള്‍, പറഞ്ഞു പ്രചരിപ്പിക്കല്‍, മാനസികമായി തളര്‍ത്തല്‍ അങ്ങനെ കഴിഞ്ഞുവന്ന ജീവിത ചര്യകളില്‍ നിന്നും ചെറു വ്യതിയാനങ്ങള്‍ക്കു കീഴ്‌പ്പെടുന്ന സാധുമനുഷ്യരുടെ ആത്മധൈര്യം കെടുത്താതെ, നൈരാശ്യം വിതറാതെ ഒരു പിന്തുണയേക്കുക, വീണടുത്തു നിന്നും കൈപിടിച്ച് ഒന്നെഴുന്നേല്‍പ്പിക്കാന്‍ സഹായിക്കുക..

ഞാന്‍ എല്ലാവരെയുമല്ല പറഞ്ഞത്, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും, സഹായങ്ങള്‍ ചെയ്യുകയും, ചങ്കുപോലെ കൂടെ നില്‍ക്കുകയും ഓക്കെ ചെയ്യുന്നവരുണ്ട്, ഒരു പരിധിവരെ അവര്‍ തന്നെയാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും, അല്‍പ്പം സ്വാന്തനം ഏകുന്നതും എന്നു പറയാതെ വയ്യ… കൊറോണാ വന്നാല്‍ ചിലര്‍ക്ക് അനുബന്ധ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത് പൊന്തിവരും, തുടര്‍ ചികിത്സക്ക് വഴിയൊരുങ്ങും എന്റെ അനുഭവം.

കൊറോണ എനിക്ക് ഒരു മൈനര്‍ അറ്റാക് ഫ്രീ തന്നു, അതിനു തുടര്‍ ചികിത്സവേണ്ടിവന്നു, എന്നാല്‍ ചിലരില്‍ കൊറോണ വന്നു പോകുന്നതു പോലും അറിയുന്നില്ല, ഭയമല്ല, ജാഗ്രതമതി,… പ്രിയപ്പെട്ടവര്‍ക്ക്, കന്നി ഒന്നിന്റെ നല്ല നാളുകള്‍ സസ്‌നേഹം നേര്‍ന്നു, ആയുരാരോഗ്യ സൗഖ്യമായി ഇരിക്കാന്‍ പ്രാര്‍ഥനകള്‍…

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക