നിരവധി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ ഓഫര്‍ നിരസിച്ചാണ് സിനിമ തിയേറ്ററില്‍ എത്തിക്കുന്നത്, മള്‍ട്ടിപ്ലക്സ് ഉടമകള്‍ ഗ്യംഗിസവും ഗ്രൂപ്പിസവും നിര്‍ത്തൂ: കങ്കണ റണാവത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഉടമകള്‍ ‘തലൈവി’ സിനിമ റിലീസ് ചെയ്യുന്നതില്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് നടി കങ്കണ റണാവത്ത്. സെപ്റ്റംബര്‍ 10ന് തിയേറ്ററില്‍ റിലീസ് ചെയ്യുന്ന തലൈവി രണ്ടാഴ്ച്ചക്ക് ശേഷം തന്നെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യും. ഇതേ തുടര്‍ന്നാണ് മള്‍ട്ടിപ്ലക്സ് ഉടമകള്‍ സിനിമ കളിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം എടുത്തിരിക്കുന്നത്.

4 ആഴ്ച്ചയെങ്കിലും സിനിമ തിയേറ്ററില്‍ കളിച്ച ശേഷമെ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാവൂ എന്നാണ് മള്‍ട്ടിപ്ലക്സ് ഉടമകളുടെ ആവശ്യം. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് കങ്കണ. നിരവധി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ ഓഫര്‍ നിരസിച്ചാണ് സിനിമ തിയേറ്ററില്‍ എത്തിക്കുന്നത്, മള്‍ട്ടിപ്ലക്സ് ഉടമകള്‍ ഗ്യംഗിസവും ഗ്രൂപ്പിസവും നിര്‍ത്തൂ എന്ന് കങ്കണ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

തങ്ങളെല്ലാം തന്നെ തിയേറ്റര്‍ കാരണം ഉണ്ടായ വ്യക്തികളാണ്. അതിനാലാണ് തലൈവിയുടെ നിര്‍മ്മാതാക്കള്‍ തിയേറ്ററുകളെ ഈ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാനുള്ള തീരുമാനമാണ് സ്വീകരിച്ചത്. നിരവധി ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ഓഫര്‍ തങ്ങള്‍ നിരസിച്ചു. പക്ഷെ തിയേറ്ററിന്റെ പിന്തുണ ഉണ്ടാവില്ലെന്ന് ഒരിക്കലും കരുതിയില്ല. തിയേറ്ററില്‍ രണ്ടാഴ്ച്ച എന്ന സമയം ഉടമകള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നില്ല. അവരുടെ കോണ്‍ട്രാക്റ്റ് അനുസരിച്ച് നാല് ആഴ്ച്ചയെങ്കിലും ചിത്രം തിയറ്ററില്‍ കളിക്കണം.

മള്‍ട്ടിപ്ലക്സും സിനിമ റിലീസ് ചെയ്യാന്‍ തയ്യാറാവുന്നില്ല. അവര്‍ അതിന് അനുവദിക്കില്ലെന്ന് പറയുകയാണ്. ചില സ്റ്റുഡിയോകള്‍ പറയുന്നത് കേട്ട് അവര്‍ സ്വതന്ത്രരായ നിര്‍മ്മാതാക്കളെ തകര്‍ക്കുകയാണ്. നാളെ അവര്‍ക്ക് പ്രേക്ഷകരുടെ എണ്ണത്തില്‍ കുറവ് വന്ന ഷോ കാന്‍സല്‍ ചെയ്യേണ്ടി വന്നാലും ഇതേ കോണ്‍ട്രാക്റ്റ് പിടിച്ച് ഇരിക്കുമോ? മള്‍ട്ടിപ്ലക്സ് ഉടമകള്‍ ഗ്യാംഗിസവും ഗ്രൂപ്പിസവും വിട്ട് പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് കങ്കണ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ