മലയാളത്തില്‍ എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സിനിമ കിട്ടിയിട്ടില്ല, അതുകൊണ്ട് ഇനി..; തുറന്നു പറഞ്ഞ് കാളിദാസ്

മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് നടന്‍ കാളിദാസ് ജയറാം. മലയാളത്തില്‍ ബാലതാരമായി തുടങ്ങി പിന്നീട് നായകനായി മാറിയ താരമാണ് കാളിദാസ്. അച്ഛന്‍ ജയറാമിന്റെ ചിത്രങ്ങളിലാണ് കാളിദാസ് ബാലതാരമായി എത്തിയത്. എന്നാല്‍ നായകനായി എത്തിയ മലയാള ചിത്രങ്ങള്‍ മിക്കതും ഫ്‌ലോപ്പ് ആയിരുന്നു.

അതുകൊണ്ട് തന്നെ ഇപ്പോള്‍ താരം തമിഴിലാണ് കൂടുതലും അഭിനയിക്കുന്നത്. പുതിയ സിനിമ ‘രജനി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കാളിദാസ് മലയാളത്തില്‍ അധികം അഭിനയിക്കാത്തതിനെ കുറിച്ച് പറഞ്ഞത്. മലയാളത്തില്‍ നിന്നും മാറി ഒന്നും നില്‍ക്കുന്നൊന്നുമില്ല എന്നാണ് കാളിദാസ് പറയുന്നത്.

”ബാലതാരമായി ആദ്യം വന്നത് മലയാളത്തിലാണ്, നായകനായി വന്നതും മലയാളത്തിലാണ്. അതുകഴിഞ്ഞ് ചെയ്ത സിനിമകളും മലയാളത്തില്‍ തന്നെയാണ്. ഇപ്പോള്‍ ഒരു ഗ്യാപ് വന്നത് പ്ലാന്‍ ചെയ്യാതെ സംഭവിച്ചതാണ്. തമിഴില്‍ പാവ കഥൈകള്‍ വന്നു, വിക്രം വന്നു, അങ്ങനെ കുറേ സിനിമകള്‍ തമിഴില്‍ ചെയ്തു.”

”ആ സമയത്ത് എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന പോലെത്തെ അല്ലെങ്കില്‍ എനിക്ക് കുറച്ചുകൂടെ കണ്‍വിന്‍സിംഗ് ആയിട്ടുള്ള സിനിമകള്‍ ഒന്നും എനിക്ക് കിട്ടിയില്ല. നേരത്തെ എടുത്ത തീരുമാനങ്ങളും ശരിയായില്ല, അതുകൊണ്ട് ഇനി മലയാളത്തില്‍ ചെയ്യുമ്പോള്‍ നല്ലത് ചെയ്യണം. തിയേറ്ററില്‍ വര്‍ക്ക് ആവാതെ പോയ സിനിമകള്‍ ഉണ്ട്.”

ടടഅതൊക്കെ ചിലപ്പോള്‍ നമ്മളുടെ തീരുമാനം കൊണ്ടോ, അല്ലെങ്കില്‍ എവിടെയെങ്കിലും മിസ് ആയതുകൊണ്ടോ, നമ്മള്‍ ചെയ്ത കഥാപാത്രങ്ങള്‍ നന്നാവാതെ പോയതു കൊണ്ടോ ആകും. അതിപ്പോ എല്ലാ അഭിനേതാക്കള്‍ക്കും സംഭവിക്കാറുണ്ട്” എന്നാണ് കാളിദാസ് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക