സുരേഷ് ഗോപി ഹ്യൂമറിന് വേണ്ടി ഈ ചിത്രത്തില്‍ ഒന്നും ചെയ്തിട്ടില്ല: ജിബു ജേക്കബ്

ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മേം ഹൂം മൂസ’ ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കോമഡിക്കൊപ്പം സീരിയസ് ട്രാക്കിലൂടെയും സഞ്ചരിക്കുന്ന സിനിമ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ സുരേഷ് ഗോപി ഹ്യൂമറിന് വേണ്ടി ഈ ചിത്രത്തില്‍ ഒന്നും ചെയ്തിട്ടില്ല എന്ന് പറയുകയാണ് സംവിധായകന്‍ ഇപ്പോള്‍.

വളരെയധികം സീരിയസ് ആയ ഒരു കഥയാണ് മേം ഹൂം മൂസയുടേത്. കഥ കേട്ടാല്‍ ഇതില്‍ കോമഡി ഉണ്ടാകുമോ എന്ന് സംശയിച്ചുപോകും. പക്ഷേ വളരെ ലൈറ്റ് ആയ ഹാസ്യത്തില്‍ കൂടിയാണ് കഥ പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപി ഹ്യൂമറിന് വേണ്ടി ഈ ചിത്രത്തില്‍ ഒന്നും ചെയ്തിട്ടില്ല.

കഥാപാത്രത്തിന്റെ അവസ്ഥ മറ്റുള്ളവര്‍ക്ക് ഹാസ്യമായി തോന്നാം. സീരിയസ് ആയ ഒരു കഥ ഹ്യൂമറില്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുള്ളിയുടെ ജീവിതാവസ്ഥകള്‍ ആണ് കാണിക്കുന്നത് പ്രേക്ഷകര്‍ക്ക് അത് ഹാസ്യമായി തോന്നിയാല്‍ പടം വിജയിച്ചു. തന്റെ ‘വെള്ളിമൂങ്ങ’യിലെ മരണവീട്ടിലെ ഹാസ്യരംഗം അവിടുത്തെ ശരിക്കുള്ള അവസ്ഥയാണ്.

പക്ഷേ ഒരാളുടെ ജീവിതാവസ്ഥ മറ്റുള്ളവര്‍ക്ക് കോമഡിയായി തോന്നാം. അതുപോലെയാണ് മേം ഹൂം മൂസയിലെ ഹ്യൂമറും എന്നാണ് ജിബു ജേക്കബ് ഒരു അഭിമുഖത്തില്‍ പറയുന്നത്. കാര്‍ഗില്‍ പോരാളിയായ പട്ടാളക്കാരനായാണ് ചിത്രത്തില്‍ സുരേഷ് ഗോപി വേഷമിട്ടിരിക്കുന്നത്.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം