മാന്നാർ മത്തായി ആയി വരേണ്ടത് മാള അരവിന്ദൻ, ഞാൻ ഇടയ്ക്ക് കയറിയത്: തുറന്ന് പറഞ്ഞ് ഇന്നസെന്റ്

മലയാള സിനിമകളിൽ വർഷങ്ങളായുള്ള നിറ സാന്നിധ്യമാണ് ഇന്നസെന്റ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഇന്നസെന്റ് മാന്നാർ മത്തായി എന്ന സിനിമയിലേയ്ക്കുള്ള വരവിനെപ്പറ്റി പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. കെെരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

റാംജി റാവു സ്പീക്കിങ്ങ് എന്ന ചിത്രത്തിൽ മാന്നാർ മത്തായിയായി അഭിനേയിക്കേണ്ടിയിരുന്നത് താനായിരുന്നില്ല മാള അരവിന്ദനാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രിയദർശൻ, ഐ. വി ശശി ഭരതൻ തുടങ്ങിയവരുടെ സിനിമയിൽ താൻ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു കഥയുമായി പുതിയ രണ്ട് പേർ തന്നെ കാണാൻ വരുന്നത്. സിദ്ദിഖ്, ലാൽ എന്നായിരുന്നു അവരുടെ പേര്.

അവർ തന്നോട് കഥയും പറഞ്ഞു ഡേറ്റും ചോദിച്ചു. കഥ തനിക്ക് ഇഷ്ട പെട്ടിരുന്നെങ്കിലും പക്ഷേ ഡേറ്റ് ഇല്ല എന്ന് താൻ പറഞ്ഞു. ആ സമയത്ത് ജോഷി സംവിധാനം ചെയ്യുന്ന മഹർഷി മാത്യൂസ് എന്ന ചിത്രത്തിന് ഡേറ്റ് കൊടുത്ത് അഡ്വാൻസും വാങ്ങിയിരിക്കുകയാണ്. അവസാനം തന്നെ മറ്റി മാള അരവിന്ദനെ മാന്നാർ മത്തായാക്കാൻ അവരും തീരുമാനിച്ചു.

പക്ഷേ അവരുടെ സുഹൃത്തുക്കൾ അത് സമ്മതിച്ചില്ല. അതോടെ അവരും ആകെ കൺഫ്യൂഷനിലായി. പിന്നീട് ജോഷിയെ നേരിട്ട് കണ്ട് താൻ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹമാണ് തന്നോട് മന്നാർ മത്തായി എന്ന റോൾ ചെയ്യാൻ പറയുന്നത്. അങ്ങനെ വാങ്ങിയ അഡ്വവാൻസ് തിരികെ കൊടുത്ത് താൻ അഭിനയിച്ച ചിത്രമാണ് റാംജി റാവു സ്പീക്കിങ്ങ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിൻറെ തുടക്കത്തിൽ ലഡു കൊടുക്കുന്ന ഒരു സീനുണ്ട്. അത് ചെയ്തത് എൻ. എഫ് വർഗീസായിരുന്നു. ശരിക്കും അത് ചെയ്യേണ്ടിയിരുന്നത് മാള അരവിന്ദായിരുന്നു. മന്നാർ മത്തായി ചെയ്യേണ്ടിയിരുന്ന റോളിൽ നിന്ന് മാറ്റിയതുകൊണ്ടാണ് അന്ന് അദ്ദേഹം അത് ചെയ്യാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ