ഇഎംഎസ് മരിച്ചപ്പോള്‍ ഞാന്‍ നിലവിളിച്ച് കരഞ്ഞു.. വിഷമങ്ങള്‍ അമ്മയോട് പറയാറില്ല: നിഖില വിമല്‍

ഇഎംഎസ് മരിച്ചപ്പോള്‍ താന്‍ നിലവിളിച്ച് കരഞ്ഞിരുന്നുവെന്ന് നടി നിഖില വിമല്‍. ഇമോഷണല്‍ സിനിമകള്‍ കാണാന്‍ പോലും തനിക്ക് ഇഷ്ടമല്ല എന്ന് പറയുന്നതിനിടെയാണ് ഇഎംഎസ് മരിച്ചപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് നിഖില സംസാരിച്ചത്. തനിക്ക് ചെറുപ്പത്തില്‍ വിക്ക് ഉണ്ടായിരുന്നതു കൊണ്ട്, ഇഎംഎസിന്റെ കൊച്ചുമോള്‍ എന്നായിരുന്നു വീട്ടുകാര്‍ വിളിച്ചിരുന്നതെന്നും നിഖില പറഞ്ഞു.

”ഇഎംഎസ് മരിച്ചപ്പോള്‍ ഞാന്‍ നിലവിളിച്ച് കരഞ്ഞിരുന്നു. ചെറുപ്പത്തില്‍ എനിക്ക് വിക്കുണ്ടായിരുന്നു. അതിനാല്‍ എന്നെ വീട്ടിലുള്ളവര്‍ ഇഎംഎസിന്റെ കൊച്ചുമോള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അതിനാല്‍ എന്റെ വിചാരം ഇഎംഎസ് എന്റെ ശരിക്കുമുള്ള അച്ചച്ചന്‍ ആണെന്നാണ്.”

”ഇംഎംഎസ് മരിച്ചപ്പോള്‍ എനിക്ക് അറിയാവുന്ന പേരാണല്ലോ എന്ന് കരുതി വീട്ടുകാര്‍ എന്നോട് മോളേ ഇഎംഎസ് മരിച്ചു പോയി എന്ന് പറഞ്ഞു. അയ്യോ ഇഎംഎസ് അച്ഛച്ചന്‍ മരിച്ചു പോയെ എന്ന് നിലവിളിച്ച കരയുകയായിരുന്നു ഞാന്‍” എന്നാണ് നിഖില ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇമോഷണല്‍ സിനിമകള്‍ കാണാന്‍ ബുദ്ധിമുട്ട് ആണെന്നും നിഖില പറയുന്നുണ്ട്. ”എനിക്ക് ഇമോഷണല്‍ സിനിമകള്‍ കാണാന്‍ ബുദ്ധിമുട്ടാണ്. ആനക്കുട്ടിയെ സമ്മാനമായി കിട്ടുകയും ഒടുവില്‍ കാട്ടില്‍ വിടുകയും ചെയ്യുന്ന സിനിമയായ സമ്മാനം കണ്ട് ചെറുപ്പത്തില്‍ ഭയങ്കരമായി കരഞ്ഞിട്ടുണ്ട്. സിനിമയിലാണെങ്കില്‍ പോലും മാത്യുവിനേയോ നസ്ലനെയോ ആരെങ്കിലും അടിക്കുന്നത് എനിക്ക് കണ്ടിരിക്കാന്‍ സാധിക്കില്ല” എന്നും നിഖില വ്യക്തമാക്കി.

എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ അമ്മയോട് പറയാറില്ലെന്നും നിഖില പറയുന്നുണ്ട്. ”അമ്മ ഒഴികെ ബാക്കി എല്ലാവരോടും പറയും. അമ്മയെ പെട്ടെന്ന് ബാധിക്കും. പ്രശ്നങ്ങളുണ്ടെങ്കില്‍ ചേച്ചിയോടും അടുത്ത സുഹൃത്തുക്കളോടുമാണ് പറയുക. ആ സമയത്ത് ഞാന്‍ അധികം വീട്ടില്‍ പോകില്ല” എന്നാണ് നിഖില പറയുന്നത്.

Latest Stories

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി