രണ്ട് വര്‍ഷമായി ഞാന്‍ ഈ അപമാനം സഹിച്ചു കൊണ്ടിരിക്കുകയാണ്, ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ശരിയാകില്ലെന്ന് തോന്നി: ഹണി റോസ്

നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് കേസ് നല്‍കിയത്. ഇനിയും താന്‍ പ്രതികരിച്ചില്ലെങ്കില്‍ ശരിയാകില്ലെന്ന് തോന്നി, അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത് എന്നാണ് ഹണി റോസ് മനോരമയോട് പ്രതികരിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടാണിത്. ഇനിയെങ്കിലും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ ശരിയാകില്ലെന്ന് തോന്നി. വീട്ടുകാര്‍ക്കും ഇത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്. 2 വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിരന്തരം അപമാനം സഹിക്കുന്നു. ഞാന്‍ പോസ്റ്റില്‍ പേര് വെളിപ്പെടുത്താതെ പറഞ്ഞിരിക്കുന്ന വ്യക്തിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചത് അദ്ദേഹത്തിന്റെ മാനേജരാണ്.

അവിടെ ചടങ്ങിന് ചെന്നപ്പോള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായ പെരുമാറ്റം ഷോക്കിങ് ആയി. ഇനിയൊരിക്കലും നിങ്ങളുടെ സ്ഥാപനത്തിലെ ചടങ്ങിലേക്ക് വിളിക്കരുതെന്ന് അപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞു. വൈകാതെ മറ്റൊരു ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ എത്തിയപ്പോള്‍ ഈ വ്യക്തി വേദിയിലിരിക്കുന്നു. തനിക്കത് അപ്രതീക്ഷിതമായി.

തന്നെ കുറിച്ചു മോശമായ വാക്കുകള്‍ പറഞ്ഞ് താനും ഹണിക്കൊപ്പം ഈ ചടങ്ങിനുണ്ടെന്ന വീഡിയോ ഇയാള്‍ തലേന്ന് പുറത്തുവിട്ടിരുന്നു. ഈ വ്യക്തി പങ്കെടുക്കുന്ന കാര്യം സംഘാടകര്‍ പറഞ്ഞിരുന്നില്ല എന്നാണ് ഹണി റോസ് പറയുന്നത്. അതേസമയം, ഹണി റോസിനെതിരായ സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് തുടരുകയാണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡികളാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.

നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മുപ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ അശ്ലീല കമന്റിട്ടതില്‍ എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിലായിരുന്നു. അതേസമയം നടിക്ക് അമ്മ സംഘടന പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി