അയാള്‍ ചോദിക്കുന്നത് കറുത്ത സുമിയാണോ വെളുത്ത സുമിയാണോ എന്ന്; നിറത്തിന്റെ പേരില്‍ അനുഭവിച്ചതിനെ കുറിച്ച് നടി

നിറത്തിന്റെ പേരില്‍ തനിക്ക് ധാരാളം വിവേചനം നേരിടേണ്ടി വന്നുവെന്ന് സീരിയല്‍ നടി സുമി. ചെമ്പരത്തി എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുമി സീരിയല്‍ ടു ഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവേചനത്തെക്കുറിച്ച് മനസ്സുതുറന്നത്.

നടിയുടെ വാക്കുകള്‍

കറുപ്പ് എന്ന നിറത്തിന്റെ പേരില്‍ ഒരുപാട് അവഗണനകളും നേരിട്ടിട്ടുണ്ട്. എന്നെ പിക്ക് ചെയ്യണം എന്ന് ഡ്രൈവറോട് പറയുമ്പോള്‍ അയാള്‍ ചോദിയ്ക്കുന്നത്, കറുത്ത സുമിയാണോ വെളുത്ത സുമിയാണോ എന്നാണത്രെ.

ഏതെങ്കിലും റോളിലേക്ക് എന്നെ സജസ്റ്റ് ചെയ്യുമ്പോഴും, ഈ കുട്ടി കറുത്തിട്ടല്ലേ എന്ന് ചോദിച്ചവരും ഉണ്ട് എന്ന് സുഹൃത്തുക്കള്‍ വഴി ഞാന്‍ അറിഞ്ഞിട്ടുണ്ട്. അങ്ങനെ കുറേ ചാന്‍സ് പോയിട്ടുണ്ട്.

പിന്നീട് ഞാന്‍ എന്റെ നിറത്തെ കൂടുതല്‍ ശ്രദ്ധിയ്ക്കാന്‍ തുടങ്ങി. നിറം വയ്ക്കാന്‍ ഞാന്‍ ചെയ്ത സീക്രട്ട് പുറത്ത് പറയില്ല. എന്റെ മാറ്റം കണ്ട് പലരും വിളിച്ച് ചോദിച്ചിട്ടുണ്ട്, സുമി എന്തെങ്കിലും ഇന്‍ജക്ഷന്‍ ചെയ്തോ എന്ന് വിളിച്ച് ചോദിച്ചവരും, ഞാന്‍ ഇന്‍ഞ്ചക്ഷന്‍ ചെയ്തു എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവരും ഉണ്ട്. ഞാന്‍ ഒരു ഇന്‍ഞ്ചക്ഷനും ചെയ്തിട്ടില്ല.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം