പല രാജ്യങ്ങളില്‍ നിന്നും വിഷുവിന് ചെല്ലാന്‍ പറഞ്ഞ് വിളിച്ചിട്ടുണ്ട്; വൈറല്‍ കഥാപാത്രത്തെ കുറിച്ച് ഹരിശ്രീ അശോകന്‍

ഹാസ്യ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള താരമാണ് ഹരിശ്രീ അശോകന്‍. കേരളത്തിനകത്തും വിദേശത്തുമായി ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ടെങ്കിലും പലരും വിഷുവിന് എത്താന്‍ പറഞ്ഞ് തന്നെ വിളിച്ചിട്ടുണ്ട് എന്നാണ് ഹരിശ്രീ അശോകന്‍ ഇപ്പോള്‍ പറയുന്നത്.

ലാല്‍ ജോസ് ചിത്രം ‘മീശമാധവനി’ല്‍ വേഷമിട്ടതിന് ശേഷം കേരളത്തിനകത്തും പുറത്തും മറ്റു രാജ്യങ്ങളില്‍ നിന്നും വിഷുവിന് ചെല്ലാന്‍ പറഞ്ഞ് വിളിച്ചിട്ടുണ്ട് എന്നാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ആ ഒറ്റ വേഷം കൊണ്ട് പല രാജ്യങ്ങള്‍ കാണാന്‍ പറ്റി.

വിഷുവിന് പല പ്രോഗ്രാമുകള്‍ക്ക് പല രാജ്യങ്ങളില്‍ പോകാന്‍ പറ്റിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ പലയിടങ്ങളിലും പോയി. ഇപ്പോഴും പല സ്ഥലങ്ങളിലും ചെല്ലുമ്പോള്‍ ആ രംഗം കട്ട് ചെയ്ത് വലിയ സ്‌ക്രീനില്‍ കാണിക്കാറുണ്ട്. ഒരു മേക്ക് ഓവര്‍ എന്നത് കലാകാരനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.

ഈ താടിയും മീശയും വെച്ചിട്ട് തന്നെയാണ് ഭിക്ഷക്കാരന്‍ മുതല്‍ കോളേജ് കുമാരന്‍ വരെ ആയത്. വേറെ പടങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൂടുതല്‍ പടങ്ങളില്‍ നിന്ന് അവസരം വന്നത്. അങ്ങനെ താടി വടിക്കാന്‍ പറ്റാത്ത അവസ്ഥ വരികയായിരുന്നു.

പെണ്‍വേഷം കെട്ടിയപ്പോള്‍ വരെ താടിയുണ്ടായിരുന്നു. താടിവെച്ച് ഇത്രയും വേഷങ്ങള്‍ ചെയ്തിട്ട് ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞാല്‍ അത് തന്റെ ഭാഗ്യം തന്നെയാണ് എന്നാണ് ഹരിശ്രീ അശോകന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. 2002ല്‍ ആണ് മീശമാധവന്‍ പുറത്തിറങ്ങുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക