ഷെയ്ന്‍, നിന്റെ കൂടെ മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു.. ഇത് നടന്റെ ഭാവികാലം: ഹരീഷ് പേരടി

ഷെയ്ന്‍ നിഗവും രേവതിയും ഒന്നിച്ച ‘ഭൂതകാലം’ ചിത്രത്തെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. രാഹുല്‍ സദാശിവന്‍ ഒരുക്കിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ഹൊറര്‍ ചിത്രം ചര്‍ച്ചകളില്‍ നിറയുകയാണ്. ഇത് ഭൂതകാലമല്ല ഷെയ്ന്‍ നിഗം എന്ന നടന്റെ ഭാവികാലമാണ് എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ഇത് ഭൂതകാലമല്ല… ഷെയ്ന്‍ നിഗം എന്ന നടന്റെ ഭാവികാലമാണ്… കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് മുങ്ങിതാഴുന്ന ഒരു നടന്റെ പ്രകാശത്തില്‍ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു… ഷെയ്ന്‍.. നിന്റെ കൂടെ മറ്റൊരു പടത്തില്‍ അഭിനയം പങ്കുവെക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു…

രേവതി ചേച്ചി.. ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട്… കൂരിരുട്ടിലും വലിയ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിന്റെ സ്ഥാനം നിങ്ങള്‍ കൃത്യമായി അയാളപ്പെടുത്തുന്നുണ്ട്.. രാഹുല്‍ എന്ന സംവിധായകന്‍ മലയാളത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ മുതലാണ്…

ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചില ഷോട്ടുകളുടെ മനോഹരമായ ദൈര്‍ഘ്യമാണ്… ചില കഥാപത്രങ്ങളുടെ മിഡ് ക്ലോസ്സുകളിലേക്കുള്ള ജംബ് കട്ടുകള്‍ വല്ലാതെ ആകര്‍ഷിച്ചു… പ്രേതം.. ഈ സിനിമയുടെ കഥാ ബീജമാണെങ്കിലും ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലായി ഒറ്റപ്പെട്ടു പോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ… അതുകൊണ്ട് തന്നെ ഒറ്റപ്പെടുന്നവരുടെ ഭാവികാലമാണി സിനിമ… ആശംസകള്‍

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ