ഹന്‍സിക ഹോര്‍മോണ്‍ കുത്തിവെച്ചോ? വിവാദങ്ങളോട് പ്രതികരിച്ച് താരം

കരിയറിന്റെ തുടക്കകാലം മുതല്‍ തന്നെ വേട്ടയാടിയ വിവാദത്തോട് പ്രതികരിച്ച് നടി ഹന്‍സിക. നടി വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവച്ചു എന്ന വിവാദം ഒരിടയ്ക്ക് വാര്‍ത്തകളില്‍ പ്രചരിച്ചിരുന്നു. തന്റെ വിവാഹ വീഡിയോ ‘ഹന്‍സികാസ് ലവ് ശാദി ഡ്രാമ’യിലാണ് ഹന്‍സിക ഈ വിവാദത്തോട് പ്രതികരിച്ചത്.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനായി ഹന്‍സികയുടെ അമ്മ മോന മോട്വാനി മകള്‍ക്ക് വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവച്ചു എന്നായിരുന്നു വിവാദങ്ങള്‍ പരന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇത് തന്റെ അമ്മയെ ഒരുപാട് വിഷമിപ്പിച്ചു എന്നാണ് ഹന്‍സിക പറഞ്ഞത്.

”തനിക്ക് വെറും 21 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇത്തരത്തിലൊരു വാര്‍ത്ത ചില മാധ്യമങ്ങള്‍ പടച്ചുവിട്ടത്. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ നല്‍കേണ്ടി വരുന്ന വിലയാണിത്. ഞാന്‍ അന്ന് ഹോര്‍മോണ്‍ കുത്തിവച്ചുവെങ്കില്‍, ഇന്നും അത് ചെയ്യില്ലേ” എന്നാണ് താരം ചോദിക്കുന്നത്.

ഹന്‍സികയ്‌ക്കൊപ്പം അമ്മ മോന മോട്വാനിയും പ്രതികരിക്കുന്നുണ്ട്. ”ഞാന്‍ അന്ന് അങ്ങനെ ചെയ്തുവെന്നത് സത്യമാണെങ്കില്‍ ടാറ്റയേയും ബിര്‍ലയേയുകാള്‍ കോടീശ്വരിയായിരുന്നേനെ. എന്റെ മകള്‍ക്ക് ഞാന്‍ ഹോര്‍മോണ്‍ കുത്തിവയ്പ്പ് നല്‍കിയെങ്കില്‍ നിങ്ങള്‍ക്കും അത് ഞാന്‍ നല്‍കിയേനെ.”

”വന്ന വാര്‍ത്തകളൊക്കെ ഞെട്ടിക്കുന്നതായിരുന്നു. പക്ഷേ അതൊക്കെ എഴുതിവിട്ടവര്‍ വളരെ ബുദ്ധിമാന്മാരാണെന്ന് കരുതേണ്ട. ഞങ്ങള്‍ പഞ്ചാബികളാണ്. 12, 16 വയസ്സൊക്കെയാകുമ്പോള്‍ പെണ്‍മക്കള്‍ പെട്ടെന്ന് വളരും” എന്നാണ് ഹന്‍സികയുടെ അമ്മ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക