ഹന്‍സിക ഹോര്‍മോണ്‍ കുത്തിവെച്ചോ? വിവാദങ്ങളോട് പ്രതികരിച്ച് താരം

കരിയറിന്റെ തുടക്കകാലം മുതല്‍ തന്നെ വേട്ടയാടിയ വിവാദത്തോട് പ്രതികരിച്ച് നടി ഹന്‍സിക. നടി വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവച്ചു എന്ന വിവാദം ഒരിടയ്ക്ക് വാര്‍ത്തകളില്‍ പ്രചരിച്ചിരുന്നു. തന്റെ വിവാഹ വീഡിയോ ‘ഹന്‍സികാസ് ലവ് ശാദി ഡ്രാമ’യിലാണ് ഹന്‍സിക ഈ വിവാദത്തോട് പ്രതികരിച്ചത്.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനായി ഹന്‍സികയുടെ അമ്മ മോന മോട്വാനി മകള്‍ക്ക് വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവച്ചു എന്നായിരുന്നു വിവാദങ്ങള്‍ പരന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇത് തന്റെ അമ്മയെ ഒരുപാട് വിഷമിപ്പിച്ചു എന്നാണ് ഹന്‍സിക പറഞ്ഞത്.

”തനിക്ക് വെറും 21 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇത്തരത്തിലൊരു വാര്‍ത്ത ചില മാധ്യമങ്ങള്‍ പടച്ചുവിട്ടത്. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ നല്‍കേണ്ടി വരുന്ന വിലയാണിത്. ഞാന്‍ അന്ന് ഹോര്‍മോണ്‍ കുത്തിവച്ചുവെങ്കില്‍, ഇന്നും അത് ചെയ്യില്ലേ” എന്നാണ് താരം ചോദിക്കുന്നത്.

ഹന്‍സികയ്‌ക്കൊപ്പം അമ്മ മോന മോട്വാനിയും പ്രതികരിക്കുന്നുണ്ട്. ”ഞാന്‍ അന്ന് അങ്ങനെ ചെയ്തുവെന്നത് സത്യമാണെങ്കില്‍ ടാറ്റയേയും ബിര്‍ലയേയുകാള്‍ കോടീശ്വരിയായിരുന്നേനെ. എന്റെ മകള്‍ക്ക് ഞാന്‍ ഹോര്‍മോണ്‍ കുത്തിവയ്പ്പ് നല്‍കിയെങ്കില്‍ നിങ്ങള്‍ക്കും അത് ഞാന്‍ നല്‍കിയേനെ.”

”വന്ന വാര്‍ത്തകളൊക്കെ ഞെട്ടിക്കുന്നതായിരുന്നു. പക്ഷേ അതൊക്കെ എഴുതിവിട്ടവര്‍ വളരെ ബുദ്ധിമാന്മാരാണെന്ന് കരുതേണ്ട. ഞങ്ങള്‍ പഞ്ചാബികളാണ്. 12, 16 വയസ്സൊക്കെയാകുമ്പോള്‍ പെണ്‍മക്കള്‍ പെട്ടെന്ന് വളരും” എന്നാണ് ഹന്‍സികയുടെ അമ്മ പറയുന്നത്.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ