മലയാളം വിട്ട് തെലുങ്കിലേക്ക് വന്നതിന് കാരണമുണ്ട്; തുറന്നു പറഞ്ഞ് ഗോവിന്ദ് പത്മസൂര്യ

മലയാളത്തില്‍ തനിക്ക് നല്ല അവസരങ്ങള്‍ ലഭിക്കാറില്ലെന്ന് നടന്‍ ഗോവിന്ദ് പത്മസൂര്യ. തെലുങ്ക് സിനിമകളില്‍ സജീവമായതിന്റെ കാരണമാണ് നടന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട് എന്നാല്‍ മലയാളത്തില്‍ അങ്ങനെ കിട്ടിയിട്ടില്ല എന്നാണ് താരം പറയുന്നത്.

‘നീരജ’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. അല്ലു അര്‍ജുന്‍, നാഗാര്‍ജുന, നാനി എന്നിവരുടെ ഒപ്പമോ അവര്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളുടെയോ ഭാഗമാകാന്‍ സാധിച്ചിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്ന് അത്തരം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

ഞാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ മലയാളത്തില്‍ നിന്ന് കിട്ടാത്തതുകൊണ്ടും ഞാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നല്ല സിനിമകള്‍ തെലുങ്കില്‍ നിന്ന് കിട്ടുകയും ചെയ്യുന്നത് കൊണ്ടാണ് മലയാളത്തില്‍ ഇപ്പോള്‍ അഭിനയിക്കാത്തത്. എന്നാല്‍ ഇപ്പോഴാണ് നീരജ എന്ന ചിത്രത്തിലൂടെ വീണ്ടും അവസരങ്ങള്‍ ലഭിച്ചത്.

നീരജ ഒരിക്കലും എന്റെ സിനിമയായി ആഘോഷിക്കാന്‍ പറ്റുന്ന സിനിമയല്ല. എന്നാല്‍ അത് എനിക്ക് ഒരുപാട് ഗുണം ചെയ്യും. മലയാളത്തില്‍ നിന്ന് എനിക്ക് അവസരങ്ങള്‍ കിട്ടാതിരുന്നിട്ടില്ല. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നത് മറ്റ് ഭാഷകളില്‍ നിന്നാണ്.

പലപ്പോഴും മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ അവര്‍ മലയാള സിനിമകളെ കുറിച്ച് ചോദിക്കുന്നത് നമ്മുടെ കണ്ടന്റിനെ കുറിച്ചാണ്. ഈ കണ്ടന്റ് കാണാനും തെലുങ്കില്‍ ആളുകളുണ്ട്. അതുപോലെ തന്നെ ബിഗ് ബജറ്റ് കൊമേഷ്യല്‍ സിനിമകള്‍ കാണാനും ആളുകളുണ്ട് എന്നാണ് ഗോവിന്ദ് പത്മസൂര്യ പറയുന്നത്.

Latest Stories

20 ദിവസം നീളുന്ന ആക്ഷൻ ഷൂട്ട്, അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുളള സിനിമ, മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞ് വീണു; തകർന്ന് വീണത് പതിനാലാം വാർഡ്

ഓമനപ്പുഴയിലെ കൊലപാതകം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ

സിനിമയെ സിനിമയായി മാത്രം കാണണം, അനിമൽ നിങ്ങളെ ആരും നിർബന്ധിച്ച് കാണിച്ചില്ലല്ലോ, വിമർശനങ്ങളിൽ മറുപടിയുമായി രഷ്മിക

നടപടി മുന്നിൽ കാണുന്നു, യൂറോളജി വകുപ്പിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ; 'എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്'

മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് കുറ്റസമ്മതം

ഭീകരാക്രമണങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയത് അൽ ഖ്വയ്ദ അനുബന്ധ സംഘടന? മാലി സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്