അവിടെ വെച്ച് കുറേപേര്‍ എന്നെ ആദിഗാരു എന്ന് വിളിച്ച് വന്നു, ഇപ്പോള്‍ ഞാന്‍ ഒരുവിധം നന്നായി തെലുങ്ക് പറയും: ഗോവിന്ദ് പത്മസൂര്യ

അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരംലോ ചിത്രത്തിന് ശേഷം വീണ്ടും തെലുങ്കില്‍ അഭിനയിക്കുകയാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. നാഗാര്‍ജുനയും നാഗചൈതന്യയും വേഷമിടുന്ന ബംഗാര്‍ രാജു എന്ന ചിത്രത്തിലാണ് ജിപി വേഷമിടുന്നത്.

തെലുങ്ക് പ്രേക്ഷകര്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയതിനെ കുറിച്ചാണ് ജിപി ഇപ്പോള്‍ പറയുന്നത്. ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകര്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങി. താന്‍ രാജമുന്ത്രി എന്ന സ്ഥലത്ത് പോയപ്പോള്‍ കുറെ പേര് തന്റെ കഥാപത്രത്തിന്റെ പേരായ ആദിഗാരു എന്ന് വിളിച്ച് വന്നു.

പരിചയപ്പെട്ടു ഫോട്ടോ എടുത്തു. അന്യഭാഷാ ചിത്രത്തില്‍ അഭിനയിച്ചിട്ട് നമ്മുടെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ സാധിച്ചതില്‍ വളരെ സന്തോഷം തോന്നി. ആന്ധ്രാപ്രദേശില്‍ പോയപ്പോള്‍ ശരിക്കും ആളുകള്‍ അടുത്ത് വന്നു പരിചയപ്പെട്ടു. ഏതു ഭാഷയില്‍ അഭിനയിക്കാനും സന്തോഷമാണ്.

പക്ഷേ മലയാളത്തില്‍ അഭിനയിക്കാനാണ് ഏറെ ഇഷ്ടം. അഭിനയ പ്രാധാന്യമുള്ള ഒരു നല്ല കഥാപാത്രം കാത്തിരിക്കുകയാണ് താന്‍. ഇനി വരുന്ന കാലം ഭാഷാദേശമന്യേ ചിത്രങ്ങള്‍ സ്വീകരിക്കപ്പെടണം എന്നാണ് തന്റെ ആഗ്രഹം എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജിപി പറയുന്നത്.

അതേസമയം, ബംഗാര്‍ രാജുവിന്റെ പ്രീ റിലീസിന് താന്‍ തെലുങ്കിലാണ് സംസാരിച്ചതെന്നും നടന്‍ പറയുന്നു. താന്‍ ഒരുവിധം നന്നായി തെലുങ്ക് സംസാരിക്കുന്നുണ്ട്, നന്നായി അഭിനയിക്കുന്നുണ്ട് എന്നൊക്കെ റാവു രമേശ് പോലെയുള്ള പ്രഗത്ഭരായ താരങ്ങള്‍ പറയുമ്പോള്‍ അത് വലിയ അംഗീകാരമാണെന്നും ജിപി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക