ആ സീന്‍ എടുക്കുമ്പോള്‍ ഇങ്ങനെ അലറണമെന്ന് പ്ലാന്‍ ഉണ്ടായിരുന്നില്ല, ചുരുളിയിലെ തെറിയെ കുറിച്ചല്ലാത്ത ചര്‍ച്ചകളും വരണം: ഗീതി സംഗീത

ചുരുളി സിനിമയിലെ തെറി പ്രയോഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നടി ഗീതി സംഗീത. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഗീതിയുടെ ശബ്ദവും കഥാപാത്രവും ചര്‍ച്ചയായിരുന്നു.

ഒറ്റ കാഴ്ചയില്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു ചിത്രമല്ല ചുരുളി. എന്നാല്‍, ചുരുളിയിലെ ലെയറുകള്‍ മനസിലാക്കാന്‍ ബുദ്ധിജീവി ആകണമെന്നൊന്നും തോന്നിയിട്ടില്ല. അങ്ങനെയെങ്കില്‍ മനസിലാകേണ്ടതല്ലല്ലോ. ചുരുളിയിലെ തെറിയെ കുറിച്ചല്ലാതെ അതിന്റെ കാഴ്ചകളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും ചര്‍ച്ചകള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്.

ചുരുളിയുടെ ക്യാമറ, കഥാപാത്രങ്ങളുടെ പ്രകടനം, ആര്‍ട്, മ്യൂസിക്, ഗ്രാഫിക്‌സ്… അങ്ങനെ എത്രയെത്ര മേഖലകളുണ്ട്. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ ഇവയെക്കുറിച്ചെല്ലാം പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഗീതി സംഗീതി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രെയ്‌ലറില്‍ കാണിക്കുന്ന അലര്‍ച്ചയെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്.

ആ സീനില്‍ അതു ചെയ്യണമെന്നു തന്നോട് ആവശ്യപ്പെട്ടിരുന്നില്ല. ആ സീന്‍ എടുക്കുമ്പോള്‍ ഇങ്ങനെ അലറണമെന്ന് തനിക്കും പ്ലാന്‍ ഉണ്ടായിരുന്നില്ല. പക്ഷേ, അതങ്ങനെ സംഭവിക്കുകയായിരുന്നു. ചെമ്പന്‍ ചേട്ടനുമായുള്ള കോമ്പിനേഷനില്‍ അങ്ങനെ വന്നതാണെന്ന് ഗീതി സംഗീത വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക