ഫഹദിനായി സ്‌ക്രിപ്റ്റ് തയ്യാര്‍, ഡേറ്റിനായി കാത്തിരിക്കുകയാണ്: ഗൗതം മേനോന്‍

ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രം ഒരുക്കാനൊരുങ്ങി ഗൗതം മേനോന്‍. ഫഹദിനായുള്ള സ്‌ക്രിപ്റ്റ് തയ്യാറാണെന്നും അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണെന്നും ഗൗതം മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഫഹദ്- അന്‍വര്‍ റഷീദ് കൂട്ടുകെട്ടില്‍ പിറന്ന “ട്രാന്‍സ്” സിനിമയില്‍ ഗൗതം മേനോന്‍ അഭിനയിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ എന്നാണ് ഫഹദിനെ ഗൗതം അന്ന് പുകഴ്ത്തിയത്.

“ഫഹദിനെ കാണുന്നതിന് മുമ്പും ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു. ഫഹദിനെ നായകനാക്കി ഒരുക്കാനായി ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കി വെച്ചിരിക്കുകയാണ്. സിനിമ ചെയ്യാമെന്ന ഉറപ്പ് ഫഹദ് നല്‍കിയിട്ടുണ്ട്. ഫഹദിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ അഭിനയത്തിലുള്ള കഴിവ് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഒരു സീനിന് മുമ്പായി ഫഹദ് എടുക്കുന്ന മുന്‍കരുതല്‍ അപാരമാണ്.” ഗൗതം മേനോന്‍ പറഞ്ഞു.

ധനുഷിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ “എന്നെ നോക്കി പായും തോട്ട”യ്ക്ക് ശേഷം ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ജോഷ്വാ ഇമൈ പോല്‍ കാക്ക.” ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഗൗതമിപ്പോള്‍. വരുണും രാഹേയുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രമായി എത്തുന്നത്.

Latest Stories

അവന്മാർക്ക് മാത്രം വേറെ നിയമമോ? ആ ഒരു കാര്യം ഞങ്ങൾ അനുവദിക്കില്ല: പാകിസ്ഥാൻ

എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

വിലാപയാത്ര 17 മണിക്കൂർ പിന്നിട്ട്, ജന്മനാടായ ആലപ്പുഴയിൽ; പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് വിഎസ്

IND VS ENG: ഗില്ലിനും സംഘത്തിനും ഞങ്ങളെ പേടിയാണ്, ആ ഒരു കാര്യത്തിൽ ഞങ്ങൾ അവരെക്കാൾ കരുത്തരാണ്: ഹാരി ബ്രൂക്ക്

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍