നിങ്ങൾ ഡാൻസ് ചെയ്യുമ്പോൾ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ? താൻ നേരിട്ട ബോഡി ഷെയിമിംഗിനെ കുറിച്ച് തുറന്ന് പറഞ്ഞ് ദേവി ചന്ദന

താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ദേവി ചന്ദന. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടി ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്. അഭിനയ രം​ഗത്ത് ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ്ങ് അനുഭവിച്ചിട്ടുള്ള സ്ത്രീയാണ് താനെന്നാണ് ദേവി ചന്ദന പറയുന്നത്.. കല്യാണത്തിന് മുൻപ് വളരെ മെലിഞ്ഞ പ്രകൃതമായിരുന്നു തൻ്റേത്. കല്യാണത്തിന് ശേഷം ചില ഗൈനിക് ഇഷ്യൂസ് എല്ലാം കാരണം തടി കൂടി.

തടികൂടിയതോടെ പല രീതിയിലുള്ള ബോഡി ഷെയ്മിങ് ആണ് പിന്നീട് നേരിടേണ്ടി വന്നത്. ഒരു ഡാൻസർ ഒക്കെ ആയിട്ട് ഇങ്ങനെ വണ്ണം വയ്ക്കുന്നത് മോശമല്ലേ, നിങ്ങൾ ഡാൻസ് ചെയ്യുമ്പോൾ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ എന്നൊക്കെയാണ് പലരും കമൻ്റ് ചെയ്തിരുന്നത്. നിങ്ങൾ സ്റ്റേജിൽ കളിക്കുമ്പോൾ ഞങ്ങൾ ഭയന്നവെന്ന് പറഞ്ഞ് പലരും കളിയാക്കിയിരുന്നു. പക്ഷെ ബോഡി ഷെയിമിങ് കൂടിയപ്പോൾ താൻ വണ്ണം കുറയ്ക്കാൻ തിരുമാനിച്ചു.

രണ്ടര വർഷം കൃത്യമായ ഭക്ഷണവും വ്യായാമവും യോഗയും ചെയ്താണ് ശരീര ഭാരം കുറച്ചത്. എൺപത്തിയാറിൽ നിന്ന് അൻപത്തിയെട്ടിൽ എത്തിച്ചു. അപ്പോൾ ഷു​ഗറാണോ എന്നാണ് പലരും കമന്റ് ചെയ്തത്. ചിലർ തന്റെ ദാമ്പത്യ ജിവിതത്തിലെ പ്രശ്നമാണെന്നും പറഞ്ഞു. ആ സമയത്ത് തനിക്ക് കൊവിഡ് പിടിപെട്ട് ഐസിയുവിൽ ആയി, പിന്നീട് ന്യൂമോണിയയിലേക്കും മാറി.

സ്റ്റീറോയിഡ്‌സ് എല്ലാം എടുത്ത് കഴിഞ്ഞപ്പോഴേക്കും വീണ്ടും അഞ്ച് ആറ് കിലോ കൂടി. ഇപ്പോൾ കാണുന്ന അവസ്ഥയാണിത്. ഇതിൽ തന്നെ മെയിന്റെയിൻ ചെയ്യണം  എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ തടി മെയിൻ്റെയിൻ ചെയ്യാൻ താൻ തീരുമാനിച്ചെന്നും അവർ പറഞ്ഞു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക