അക്ഷയ് കുമാര്‍ വിളിച്ച് മുംബൈയിലേക്ക് വന്ന് എന്റെയൊപ്പം വര്‍ക്ക് ചെയ്യൂ എന്ന് പറഞ്ഞു: സുകുമാര്‍

സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുഷ്പ തിയേറ്ററുകളില്‍ ഓളം സൃഷ്ടിച്ചതിന് പിന്നാലെ ആമസോണ്‍ പ്രൈമിലും എത്തിയിരിക്കുകയാണ്. അല്ലു അര്‍ജുന്‍ നായകനായി എത്തിയപ്പോള്‍ മലയാളി താരം ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ വില്ലവനായി എത്തിയത്.

പുഷ്പ കുതിപ്പ് തുടരുന്നതിനിടെ തനിക്ക് ബോളിവുഡില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ സുകുമാര്‍. ഒരു അവസരം കിട്ടുകയാണെങ്കില്‍ ഹിന്ദി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. ഹിന്ദി സിനിമകളില്‍ നിന്നും ഒരുപാട് പ്രചോദനം കിട്ടിയിട്ടുണ്ട്.

അമിതാഭ് ബച്ചന്റെ സിനിമകള്‍ക്ക് ആന്ധ്രാ പ്രദേശിലെ ഗ്രാമങ്ങളില്‍ നല്ല റീച്ച് കിട്ടാറുണ്ട്. ഒരു ദിവസം സിനിമ സെറ്റിലിരിക്കെ അക്ഷയ് കുമാര്‍ തന്നെ വിളിച്ചു. എങ്ങനെയിരിക്കുന്നു എന്ന് ചോദിച്ചു. ‘മുംബൈയിലേക്ക് വന്ന് എന്റെയൊപ്പം വര്‍ക്ക് ചെയ്യൂ’ എന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് ശരിയായ ഒരു സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യും. ബോളിവുഡില്‍ നിന്നും ഇന്ന താരത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് താന്‍ വിചാരിക്കുന്നില്ല. കാരണം തിരക്കഥയാണ് അഭിനേതാക്കളെ തീരുമാനിക്കുന്നത്.

എന്നാല്‍ തീര്‍ച്ചയായും അക്ഷയ് കുമാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് സുകുമാര്‍ പറയുന്നത്. അതേസമയം, ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രയിരിക്കുകയാണ്.

പുഷ്പ ദ റൈസ് എന്നാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ പേര്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. രണ്ടാം ഭാഗം പുഷ്പയും ഷെഖാവത്തും തമ്മിലുള്ള സംഘര്‍ഷം തന്നെയായിരിക്കുമെന്ന് സുകുമാര്‍ പറഞ്ഞിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക