മുരളിക്ക് ശേഷം ലാല്‍: മൂക്കോടന്‍ ഈനാശുവിനെ കുറിച്ച് പ്രിയാനന്ദന്‍

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് പ്രിയാനന്ദന്‍ ചിത്രം “സൈലന്‍സര്‍”. ലാല്‍ ആണ് ചിത്രത്തില്‍ മൂക്കോടന്‍ ഈനാശു എന്ന കഥാപാത്രമായി വേഷമിടുന്നത്. മുരളി എന്ന നടന് ശേഷം കഥാപാത്രത്തിന്റെ ഏത് അവസ്ഥയും കൃത്യമായി അവതരിപ്പിക്കുന്ന നടന്‍ ലാല്‍ തന്നെയെന്ന് ഈനാശുവിനെ കണ്ടാല്‍ മനസിലാകും എന്നാണ് പ്രിയാനന്ദന്‍ പറയുന്നത്.

“”വൈശാഖന്‍ മാഷ് എഴുതിയ കഥ സിനിമയാക്കണമെന്ന് ആലോചിച്ചപ്പോള്‍, തൃശൂര്‍കാരന്‍ ഈനാശു എന്ന കഥാപാത്രത്തെ പുറമേ എന്ന് നോക്കുമ്പോള്‍ വളരെ ദാര്‍ഷിഠ്യവും പക്ഷേ ഉള്ളു നിറയെ സ്‌നേഹവുമൊക്കെയുള്ള ഒരു ക്യാരക്ടര്‍ എന്ന നിലയില്‍ നോക്കിയപ്പോള്‍ അത് ലാല്‍ സാറിനെ തന്നെയാണ് ആദ്യമായിട്ടും അവസാനമായിട്ടും തീരുമാനിച്ചത്. ശരീരവും രൂപവും ഏറ്റവും അനുയോജ്യമായിരുന്നുവെന്ന് സിനിമ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മുരളി എന്ന നടന് ശേഷം എന്റെ സിനിമയില്‍ കഥാപാത്രത്തിന്റെ ഏത് അവസ്ഥയും അതിന്റെ കൃത്യമായ രൂപത്തില്‍ കാണുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള നടന്‍ ലാല്‍ സാര്‍ തന്നെയാണ് എന്ന് ഈനാശുവിന്റെ പെര്‍ഫോമന്‍സ് കണ്ടാല്‍ ആര്‍ക്കും മനസിലാകും”” എന്ന് പ്രിയാനന്ദനന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് സൈലന്‍സര്‍ ചര്‍ച്ച ചെയ്യുന്നത്. പ്രിയനന്ദനന്റെ “പാതിരാക്കാല”ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ