മുരളിക്ക് ശേഷം ലാല്‍: മൂക്കോടന്‍ ഈനാശുവിനെ കുറിച്ച് പ്രിയാനന്ദന്‍

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് പ്രിയാനന്ദന്‍ ചിത്രം “സൈലന്‍സര്‍”. ലാല്‍ ആണ് ചിത്രത്തില്‍ മൂക്കോടന്‍ ഈനാശു എന്ന കഥാപാത്രമായി വേഷമിടുന്നത്. മുരളി എന്ന നടന് ശേഷം കഥാപാത്രത്തിന്റെ ഏത് അവസ്ഥയും കൃത്യമായി അവതരിപ്പിക്കുന്ന നടന്‍ ലാല്‍ തന്നെയെന്ന് ഈനാശുവിനെ കണ്ടാല്‍ മനസിലാകും എന്നാണ് പ്രിയാനന്ദന്‍ പറയുന്നത്.

“”വൈശാഖന്‍ മാഷ് എഴുതിയ കഥ സിനിമയാക്കണമെന്ന് ആലോചിച്ചപ്പോള്‍, തൃശൂര്‍കാരന്‍ ഈനാശു എന്ന കഥാപാത്രത്തെ പുറമേ എന്ന് നോക്കുമ്പോള്‍ വളരെ ദാര്‍ഷിഠ്യവും പക്ഷേ ഉള്ളു നിറയെ സ്‌നേഹവുമൊക്കെയുള്ള ഒരു ക്യാരക്ടര്‍ എന്ന നിലയില്‍ നോക്കിയപ്പോള്‍ അത് ലാല്‍ സാറിനെ തന്നെയാണ് ആദ്യമായിട്ടും അവസാനമായിട്ടും തീരുമാനിച്ചത്. ശരീരവും രൂപവും ഏറ്റവും അനുയോജ്യമായിരുന്നുവെന്ന് സിനിമ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മുരളി എന്ന നടന് ശേഷം എന്റെ സിനിമയില്‍ കഥാപാത്രത്തിന്റെ ഏത് അവസ്ഥയും അതിന്റെ കൃത്യമായ രൂപത്തില്‍ കാണുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള നടന്‍ ലാല്‍ സാര്‍ തന്നെയാണ് എന്ന് ഈനാശുവിന്റെ പെര്‍ഫോമന്‍സ് കണ്ടാല്‍ ആര്‍ക്കും മനസിലാകും”” എന്ന് പ്രിയാനന്ദനന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് സൈലന്‍സര്‍ ചര്‍ച്ച ചെയ്യുന്നത്. പ്രിയനന്ദനന്റെ “പാതിരാക്കാല”ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക