പൃഥ്വിരാജ് ആ സിനിമയില്‍ ഒരു കോംപ്രമൈസിനും തയ്യാറായില്ല, പിന്നീട് ഡേറ്റും കൊടുത്തില്ല.. ബാദുഷ എവിടെപ്പോയി ഒളിക്കാനാണ് ഹരീഷേ: ജോണ്‍ ഡിറ്റോ

നടന്‍ ഹരീഷ് കണാരന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയ്‌ക്കെതിരെ ഉയര്‍ത്തിയ സാമ്പത്തിക ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ. ഹപ്രവര്‍ത്തകര്‍ തമ്മില്‍ കടം വാങ്ങുന്നത് സ്വാഭാവികമാണ്. അതില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ വിളിച്ച് പറഞ്ഞ് വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്നാണ് ജോണ്‍ ഡിറ്റോ പറയുന്നത്. ധര്‍മ്മജന്റെ കൈയ്യില്‍ നിന്നും ബാദുഷ കടം വാങ്ങിയെന്ന് ഹരീഷ് പറയുന്നുണ്ട്. എന്തുകൊണ്ടാണ് ധര്‍മ്മജന്‍ ഇങ്ങനെ പ്രതികരിക്കാത്തത് എന്നാണ് ജോണ്‍ ചോദിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ മാത്യുവിന്റെ കാര്യങ്ങള്‍ അടക്കം പറഞ്ഞു കൊണ്ടാണ് സംവിധായകന്റെ കുറിപ്പ്. പുതിയ മുഖം ഹിറ്റ് ആയപ്പോള്‍ അനില്‍ മാത്യുവിന് നല്ല ലാഭം കിട്ടി. എന്നാല്‍ അതേ പൃഥ്വിരാജിനെ വച്ച് ഹീറോ എന്ന പടം പിടിച്ചപ്പോള്‍ ലാഭവും മുതലും ഉള്‍പ്പെടെ പോയി. പൃഥ്വിരാജ് ആ സിനിമയില്‍ ഒരു കോംപ്രമൈസിനും തയ്യാറായില്ല. പിന്നീട് അനില്‍ മാത്യുവിന് ഒരു ഡേറ്റ് പോലും നല്‍കിയുമില്ല എന്നും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംവിധായകന്റെ കുറിപ്പ്:

നടന്‍ ഹരീഷ് കണാരന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍ എം ബാദുഷയ്ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നു. ഹരീഷിനോട് 20 ലക്ഷം രൂപ ബാദുഷ വാങ്ങി സമയത്ത് കൊടുത്തില്ല എന്ന്. പണം തിരികെ ചോദിച്ചപ്പോള്‍ എആര്‍എം എന്ന സിനിമയില്‍ നിന്നു ഉള്‍പ്പെടെ പല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തി എന്നും ഹരീഷ് ആരോപിച്ചിരിക്കുന്നു. എന്‍ എം ബാദുഷ തട്ടിപ്പ് നടത്തുന്ന ആളായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. സിനിമാ നിര്‍മ്മാണം റിലീസിംഗ് തുടങ്ങിയവയ്ക്ക് വേണ്ടിവരുന്ന വലിയ സാമ്പത്തിക ചിലവ് പരിഹരിക്കാന്‍ പലപ്പോഴും പ്രൊഡ്യൂസര്‍മാരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ഒക്കെ ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ പണം കടം വാങ്ങിയാണ് ചെയ്യുന്നത്. പറഞ്ഞ സമയത്ത് കൊടുക്കാന്‍ വയ്യാതെയുമാവാം.

ബാദുഷ ഹരീഷ് കണാരനില്‍ നിന്ന് മാത്രമല്ല ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോടും പണം വാങ്ങിയിട്ടുണ്ട് എന്ന് ഹരീഷ് പറയുന്നു. ഹരീഷേ എന്നിട്ട് ധര്‍മ്മജന്‍ എന്തുകൊണ്ടാണ് താങ്കള്‍ ചെയ്ത വിധം പരസ്യമായി അത് പറയാതിരുന്നത്? അവഹേളിക്കാത്തത്? പിന്നെ താങ്കള്‍ പറഞ്ഞ ഒരു പ്രധാന കാര്യം എആര്‍എം എന്ന സിനിമയില്‍ നിന്ന് ബാദുഷ താങ്കളെ ഒഴിവാക്കാന്‍ ശ്രമിച്ചു എന്നാണ്. എആര്‍എമ്മിന്റെ സംവിധായകന്‍ താങ്കളോട് പറഞ്ഞത്രേ.

എആര്‍എം എന്ന സിനിമയുടെ സംവിധായകനോട് ചോദിക്കട്ടെ, താങ്കളുടെ സിനിമയില്‍ ഹരീഷിനെപ്പോലെ മുതിര്‍ന്ന താരത്തെ കാസ്റ്റ് ചെയ്യുന്നത് താങ്കള്‍ നേരിട്ട് അല്ലേ?ഹരീഷേ സിനിമ ഇറങ്ങിക്കഴിഞ്ഞിട്ടാണ് താങ്കളെ കാസ്റ്റ് ചെയ്തിരുന്നു എന്ന് താങ്കള്‍ അറിഞ്ഞത് എന്നത് കൃത്യമായ ഡ്രാമയാണ്.ടോവിനോയെപ്പോലെ ഒരു താരത്തിന്റെ ബിഗ് ബജറ്റ് സിനിമ വരുമ്പോള്‍ സ്വാഭാവികമായും താങ്കള്‍ ഡയറക്ടറെ വിളിക്കും.താങ്കളെക്കാള്‍ വലിയ താരമായ സുരാജ് വെഞ്ഞാറമൂട് വലിയ സിനിമകളുടെ വേഷം കിട്ടാന്‍ അങ്ങോട്ടു വിളിച്ചതായി അറിയാം.

ഇനി താങ്കളുമായി ഒരു പ്രശ്നം നിലനില്‍ക്കെ ഒരുമിച്ചു വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ട് അല്ല എന്നതിനാല്‍ താങ്കളെ ഒഴിവാക്കി എന്നതില്‍ എന്താണ് തെറ്റ്?താങ്കള്‍ ഒഴിവാക്കാനാവാത്ത നടനെന്നുമല്ലല്ലോ മലയാള സിനിമയില്‍. ബാദുഷ വാങ്ങിയ 20 ലക്ഷം രൂപ താങ്കള്‍ക്ക് ഉടന്‍ അദ്ദേഹം തിരിച്ചു തരും. അപ്പോഴും താങ്കള്‍ ഉണ്ടാക്കിയ ഡാമേജ് ബാദുഷയില്‍ നിന്ന് മാറ്റാന്‍ താങ്കള്‍ക്ക് സാധിക്കുമോ? താങ്കളുടെ 20 ലക്ഷം രൂപ കടം വാങ്ങി പറ്റിച്ച് മലയാള സിനിമയില്‍നിന്ന് ബാദുഷ എവിടെപ്പോയി ഒളിക്കാനാണ്?

അയാള്‍ പ്രൊഡക്ഷന്‍ ബോയ് ആയി തുടങ്ങി, കണ്‍ട്രോളറായി നിര്‍മ്മാതാവായി,രണ്ടും ഒരുമിച്ച് ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്നു. ബാദുഷയെ ചില കാര്യങ്ങളില്‍ നേരിട്ട് വിമര്‍ശിച്ച് എഴുതിയിട്ടുള്ള ആളാണ് ഞാന്‍.എന്നെ ഒരു വിധത്തിലും സിനിമയില്‍ സഹായിച്ചിട്ടുള്ള ആളുമല്ല. പക്ഷേ സാമ്പത്തിക പ്രശ്നം ഉണ്ടാകുമ്പോള്‍ സുഹൃത്തുക്കളില്‍ നിന്നും ഒക്കെ കടം വാങ്ങി സിനിമാരംഗത്ത് നില്‍ക്കുന്ന ഒരാളെ ഒരു സാമൂഹ്യവിരുദ്ധന്‍ തട്ടിപ്പുകാരന്‍ എന്ന നിലയില്‍ അവതരിപ്പിക്കുന്നത് അല്പം കടന്നകയ്യാണ് ഹരീഷേ, !

പ്രൊഡക്ഷന്‍ രംഗത്തേക്ക് വന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ വരെയായി മാറി വിജയ പരാജയങ്ങള്‍ നേരിട്ട് നില്‍ക്കുന്ന പലരെയും എനിക്ക് അറിയാം. ബാദുഷയും അത്തരത്തില്‍ ഒരാളാണ്. ബാദുഷയ്ക്കും അനില്‍ മാത്യുവിനും ഒക്കെ സംഭവിച്ചതെന്താണ്? കൃത്യമായ സാമ്പത്തിക ആസൂത്രണത്തിന്റെയും മാനേജിങ്ങിന്റേയും കുറവ് തന്നെ.ആ വീഴ്ചയ്ക്ക് വളമാകുന്നത് പലപ്പോഴും കാരണമാകുന്നത് ചില താരങ്ങള്‍ തന്നെയാണ്.താരങ്ങള്‍ക്ക് നഷ്ടമേ ഇല്ല.സെലിബ്രിറ്റി സ്റ്റാറ്റസ്.സ്റ്റേജ് ഷോകള്‍.എല്ലാം വരുമാനമാര്‍ഗങ്ങള്‍ മാത്രം. എന്നാല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ സ്വന്തം പിആര്‍ഒ മാരാക്കുന്ന താരങ്ങള്‍ അവരെ സമയത്ത് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

പുതിയ മുഖം എന്ന സിനിമയുടെ മുഖ്യ നിര്‍മ്മാണ പങ്കാളിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ മാത്യുവിന് നല്ല ലാഭം കിട്ടി. എന്നാല്‍ അതേ പൃഥ്വിരാജിനെ വെച്ച് ഹീറോ എന്ന പടം പിടിച്ചപ്പോള്‍ ലഭിച്ച ലാഭവും മുതലും ഉള്‍പ്പെടെ പോയി. പൃഥ്വിരാജ് ആ സിനിമയില്‍ ഒരു കോംപ്രമൈസിനും തയ്യാറായില്ല. പിന്നീട് അനില്‍ മാത്യുവിന് ഒരു ഡേറ്റ് പോലും നല്‍കിയുമില്ല. നിങ്ങള്‍ നിര്‍മ്മാതാക്കളാകുമ്പോള്‍ ആദ്യം അന്തരിച്ച പ്രമുഖ നിര്‍മ്മാതാവ് സുനിതാ പ്രൊഡക്ഷന്‍സിന്റെ എം. മണി സാറിനെ ഓര്‍ക്കുക. അദ്ദേഹം എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിച്ചത് എന്ന് പഠിക്കുക.

ബാദുഷ, താരങ്ങളുടെ വില കൂട്ടിയത് നിങ്ങളൊക്കെ ചേര്‍ന്നാണ്. എഴുത്തുകാരെയും ടെക്നീഷ്യന്മാരെയും മൂന്നാംകിടകളായി തള്ളി താരത്തിന്റെ ഡേറ്റിന് സിനിമയിലെ നിയന്ത്രണാവകാശം നല്‍കിയത് ഇപ്പോള്‍ തിരിച്ചടിക്കുന്നു. മലയാള സിനിമ രംഗത്തെ സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തില്‍ ഫെഫ്ക്കയും സിനിമാ സംഘടനകളും കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുക. ബാദുഷ, കടങ്ങളൊക്കെ തീര്‍ത്ത് സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ടു പോവുക..

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ