'എന്നെ തെറി പറയുന്നത് അവഗണിക്കുന്നു, ഈശോ എന്നത് വാണിജ്യവത്കരണമെങ്കില്‍ ഹിസ് ഹൈനസ് അബ്ദുള്ളയോ?'; പ്രതികരിച്ച് ജീത്തു ജോസഫ്

‘ഈശോ’ സിനിമ വിഷയവുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലില്‍ നടത്തിയ പ്രസംഗം പങ്കുവച്ച തനിക്കെതിരെ സൈബര്‍ ആക്രമണമില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. താന്‍ പങ്കുവച്ച പോസ്റ്റിന് താഴെ എത്തിയ വിമര്‍ശനങ്ങള്‍ സൈബര്‍ ആക്രണമായി കാണുന്നില്ലെന്ന് ജീത്തു ജോസഫ് മനോരമ ന്യൂസ്‌ഡോട്ട്‌കോമിനോട് പ്രതികരിച്ചു.

ഫാദര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് തോന്നിയതു കൊണ്ടാണ് വീഡിയോ പങ്കുവച്ചത്. നെഗറ്റീവ് കമന്റുകളെ സൈബര്‍ ആക്രമണമായി കരുതുന്നില്ല. തന്നെ ആരും ആക്രമിക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിക്കുന്നു. പിന്നെ ഇതെല്ലാം വളരെ കുറച്ച് ആളുകളുടെ മാത്രം പ്രശ്‌നങ്ങളാണ്. ഭൂരിപക്ഷം ജനങ്ങള്‍ക്കും വാസ്തവ ബോധമുണ്ട്.

അതിനാല്‍ തന്നെ തെറി പറയുന്നതും വിമര്‍ശിക്കുന്നതുമെല്ലാം പൂര്‍ണമായി അവഗണിക്കുന്നു. തനിക്കതില്‍ ഒരു പരാതിയും പ്രശ്‌നവുമില്ല. ഈ വീഡിയോ പങ്കുവച്ചെന്ന് കരുതി തനിക്ക് ഒന്നും സംഭവിക്കാനില്ലെന്നും ജീത്തു ജോസഫ് പറയുന്നു. ഈശോ എന്ന് ഒരു സിനിമയ്ക്ക് പേരിടുന്നതില്‍ എന്തിനാണ് ഇത്ര വിദ്വേഷം കൊള്ളേണ്ട കാര്യം എന്നും സംവിധായകന്‍ ചോദിക്കുന്നു.

ഒരു സിനിമ ഇറക്കുമ്പോള്‍ അതിന് പേരിടാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം. നാദിര്‍ഷ സിനിമയ്ക്ക് ഈശോ എന്ന് പേരിട്ടതില്‍ ഒരു ദുരുദ്ദേശവും ഇല്ല. തന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഒരാള്‍ ഈശോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹം ഈ സിനിമ കണ്ടിട്ട് പറഞ്ഞത് സിനിമയ്ക്ക് പേരുമായി ഒരു ബന്ധവും ഇല്ലെന്നാണ്.

യേശു ക്രിസ്തുവിന്റെ പേര് വാണിജ്യവല്‍ക്കരിക്കുന്നു എന്നാണ് മറ്റൊരു വിമര്‍ശനം. നമ്മുടെ നാട്ടില്‍ എത്രയോ സ്ഥാപനങ്ങള്‍ക്കും ഫിനാന്‍സ് കമ്പനികള്‍ക്കും ദൈവങ്ങളുടെ പേര് ഇട്ടിട്ടുണ്ട്. അത് വാണിജ്യവല്‍ക്കരണമല്ലേ..? സിനിമയ്ക്ക് പേരിടാനും കഥ നിശ്ചയിക്കാനുമെല്ലാം സംവിധായകന് സ്വാതന്ത്ര്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമ ഇറങ്ങിയിട്ടില്ലേ..? എന്നും ജീത്തു ജോസഫ് ചോദിക്കുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ