വേണുചേട്ടനോട് കഥ പറയാന്‍ ഫോണ്‍ നമ്പര്‍ കിട്ടിയപ്പോള്‍ ആകെയൊരു ചമ്മലായിരുന്നു, എങ്കിലും വന്ന് പുഴുവിലെ മോഹനേട്ടനായി: സംവിധായകന്‍ ഹര്‍ഷാദ്

അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവിന് ഒപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ ഹര്‍ഷാദ്. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ‘പുഴു’ ആണ് നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്ന്. നിസാരമായ വേഷമാണെങ്കിലും താരം അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ചാണ് ചിത്രത്തിന്റെ തിരക്കാഥകൃത്ത് ആയ ഹര്‍ഷാദ് പങ്കുവെച്ചിരിക്കുന്നത്.

ഹര്‍ഷാദിന്റെ കുറിപ്പ്:

പുഴുവിന് വേണ്ടി വേണു ചേട്ടനോട് കഥ പറയാനായി ഫോണ്‍ നമ്പര്‍ കിട്ടിയപ്പോള്‍ ആകെയൊരു ചമ്മലായിരുന്നു. കഥയിലെ നിര്‍ണായക വേഷമാണെങ്കിലും ഉടനീളം ഇല്ലാത്തൊരു വേഷമാണല്ലോ, എങ്ങിനെയാ അത് പറയേണ്ടത് എന്നൊരു ആശങ്ക. പക്ഷേ ഒരിക്കലെങ്കിലും ആ മഹാനടനോടൊപ്പം വര്‍ക്ക് ചെയ്യണമെന്നത് എക്കാലത്തെയും ആഗ്രഹമായിരുന്നു.

മടിയോടെയാണെങ്കിലും വിളിച്ചു. കഥയും കഥാപാത്രവും സിനിമയിലെ ആ വേഷത്തിന്റെ പ്രാധാന്യവും പറഞ്ഞു. വേണു ചേട്ടനെ സംബന്ധിച്ചേടത്തോളം വളരെ നിസാരമായ വേഷം! വിശദമായ സംസാരത്തിനു ശേഷം അദ്ദേഹം പറഞ്ഞ ഒരു കാര്യമാണ് മനസ്സില്‍ തട്ടിയത്.

”അല്ല മോനേ ഞാനിത്രയും വിശദമായി ചോദിച്ചത് ഞാനെന്തെങ്കിലും മാനറിസങ്ങള്‍ പിടിക്കണോ എന്നറിയാനായിരുന്നു. ഓക്കേ ബാക്കി നേരിട്ട് കാണാം”. വേണു ചേട്ടന്‍ വന്നു. പുഴുവിലെ മോഹനേട്ടനായി കുറച്ച് ദിവസം ഞങ്ങളോടൊപ്പം ചിലവഴിച്ചു. സന്തോഷത്തോടെ തിരിച്ച് പോയി. ആ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമത്തോടെ…

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക