അയാളോട് ബസില്‍ പോകാന്‍ പറയ്, അവിടെ മോഹന്‍ലാലിന് ഒരു വിലയും കിട്ടിയില്ല: ദിനേശ് പണിക്കര്‍

ഉദയ സ്റ്റുഡിയോയില്‍ നിന്നും മോഹന്‍ലാലിന് തുടക്ക കാലത്ത് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ദിനേശ് പണിക്കര്‍. അന്ന് ഉദയ സ്റ്റുഡിയോയ്ക്ക് അടുത്തായിരുന്നു ദിനേശ് പണിക്കര്‍ താമസിച്ചിരുന്നത്.

പാലാട്ട് കുഞ്ഞിക്കണ്ണന് ശേഷം ബോബന്‍ കുഞ്ചാക്കോ അനൗണ്‍സ് ചെയ്ത സിനിമ ആയിരുന്നു സഞ്ചാരി. അതില്‍ വില്ലന്‍ വേഷം അഭിനയിക്കാനെത്തിയതായിരുന്നു മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അന്ന് റിലീസ് ചെയ്തിട്ടില്ല. അത്യാവശ്യം തടി ഉണ്ട്. മുടി വളര്‍ത്തിയിട്ടുണ്ട്. സിനിമാ സങ്കല്‍പ്പം വെച്ച് സുന്ദരനല്ലാത്ത തടിയുള്ള ഒരാള്‍ വരുന്നു. വില്ലന്‍ വേഷമാണെന്ന് പറഞ്ഞു’

‘ മോഹന്‍ലാല്‍ ആയിരുന്നു ആ വ്യക്തി. അണ്ണാ, അണ്ണാ വിളിച്ച് ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി. ആ ദിവസങ്ങളില്‍ മോഹന്‍ലാലിന് പുറത്ത് പോവാന്‍ വണ്ടി ഇല്ല. പ്രൊഡക്ഷനില്‍ നിന്നും കൊടുക്കുകയുമില്ലല്ലോ. അങ്ങനെ ഞങ്ങള്‍ എന്റെ വണ്ടിയില്‍ പോവും.

ചിത്രീകരണം കഴിഞ്ഞപ്പോള്‍ മോഹന്‍ലാലിനെ കൊണ്ട് വിടാന്‍ വണ്ടി ഇല്ല. വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കേ വണ്ടി ഉള്ളൂ. മോഹന്‍ലാല്‍ റൂമില്‍ ഇരിക്കുകയാണ്’ലാല്‍ പറഞ്ഞു, പോവാന്‍ വണ്ടി കാണുന്നില്ലെന്ന്. ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞു. ഞാന്‍ ഉദയ സ്റ്റുഡുയോയുടെ മാനേജര്‍ ഔസേപ്പച്ചനെ കണ്ടു. മോഹന്‍ലാലിനെ കൊണ്ടു വിടാന്‍ വണ്ടി എന്തെങ്കിലും അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ചു’

‘ഏയ് ചുമ്മാതിരി അയാളോട് ബസില്‍ പോവാന്‍ പറ എന്ന് മറുപടി. മോഹന്‍ലാല്‍ ഇത്രയും വളരുന്ന വ്യക്തിയാണെന്ന് ഔസേപ്പച്ചന്‍ പോലും ചിന്തിച്ച് കാണില്ല’ ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു