അയാളോട് ബസില്‍ പോകാന്‍ പറയ്, അവിടെ മോഹന്‍ലാലിന് ഒരു വിലയും കിട്ടിയില്ല: ദിനേശ് പണിക്കര്‍

ഉദയ സ്റ്റുഡിയോയില്‍ നിന്നും മോഹന്‍ലാലിന് തുടക്ക കാലത്ത് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ദിനേശ് പണിക്കര്‍. അന്ന് ഉദയ സ്റ്റുഡിയോയ്ക്ക് അടുത്തായിരുന്നു ദിനേശ് പണിക്കര്‍ താമസിച്ചിരുന്നത്.

പാലാട്ട് കുഞ്ഞിക്കണ്ണന് ശേഷം ബോബന്‍ കുഞ്ചാക്കോ അനൗണ്‍സ് ചെയ്ത സിനിമ ആയിരുന്നു സഞ്ചാരി. അതില്‍ വില്ലന്‍ വേഷം അഭിനയിക്കാനെത്തിയതായിരുന്നു മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അന്ന് റിലീസ് ചെയ്തിട്ടില്ല. അത്യാവശ്യം തടി ഉണ്ട്. മുടി വളര്‍ത്തിയിട്ടുണ്ട്. സിനിമാ സങ്കല്‍പ്പം വെച്ച് സുന്ദരനല്ലാത്ത തടിയുള്ള ഒരാള്‍ വരുന്നു. വില്ലന്‍ വേഷമാണെന്ന് പറഞ്ഞു’

‘ മോഹന്‍ലാല്‍ ആയിരുന്നു ആ വ്യക്തി. അണ്ണാ, അണ്ണാ വിളിച്ച് ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി. ആ ദിവസങ്ങളില്‍ മോഹന്‍ലാലിന് പുറത്ത് പോവാന്‍ വണ്ടി ഇല്ല. പ്രൊഡക്ഷനില്‍ നിന്നും കൊടുക്കുകയുമില്ലല്ലോ. അങ്ങനെ ഞങ്ങള്‍ എന്റെ വണ്ടിയില്‍ പോവും.

ചിത്രീകരണം കഴിഞ്ഞപ്പോള്‍ മോഹന്‍ലാലിനെ കൊണ്ട് വിടാന്‍ വണ്ടി ഇല്ല. വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കേ വണ്ടി ഉള്ളൂ. മോഹന്‍ലാല്‍ റൂമില്‍ ഇരിക്കുകയാണ്’ലാല്‍ പറഞ്ഞു, പോവാന്‍ വണ്ടി കാണുന്നില്ലെന്ന്. ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞു. ഞാന്‍ ഉദയ സ്റ്റുഡുയോയുടെ മാനേജര്‍ ഔസേപ്പച്ചനെ കണ്ടു. മോഹന്‍ലാലിനെ കൊണ്ടു വിടാന്‍ വണ്ടി എന്തെങ്കിലും അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ചു’

‘ഏയ് ചുമ്മാതിരി അയാളോട് ബസില്‍ പോവാന്‍ പറ എന്ന് മറുപടി. മോഹന്‍ലാല്‍ ഇത്രയും വളരുന്ന വ്യക്തിയാണെന്ന് ഔസേപ്പച്ചന്‍ പോലും ചിന്തിച്ച് കാണില്ല’ ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക