'കേറീ പോടീ വീട്ടിലോട്ട്' എന്ന് അമ്മയോട് പറഞ്ഞു, ശ്രീനിവാസന്റെ വീട്ടില്‍ വന്നിട്ട് ഇമ്മാതിരി വര്‍ത്തമാനം പറയുന്നോ, അടിച്ചിവന്റെ കാല്‍ ഒടിച്ചേക്കെന്ന് പണിക്കാരോട് പറഞ്ഞു: ധ്യാന്‍

തന്റെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ അമ്മയ്ക്ക് സങ്കടം വരാറുണ്ടെന്ന് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അമ്മ പൊറോട്ട ചോദിച്ച കഥയൊക്കെ ധ്യാന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിട്ടുണ്ട്. ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അമ്മയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് ധ്യാന്‍.

അമ്മയ്ക്ക് തന്റെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ട്. കാരണം താന്‍ അമ്മയെ കുറിച്ചുള്ള കുറേ കാര്യങ്ങള്‍ പറയുന്നതു കൊണ്ടാണ്. പക്ഷെ അമ്മ സമ്മതിക്കില്ല. അമ്മ കുറച്ച് കള്ളം പറയുന്ന കൂട്ടത്തിലാണ്. അപ്പോള്‍ സത്യസന്ധനായ മകനുണ്ടാവുമ്പോള്‍ പ്രശ്നമുണ്ടാകും. ആരെങ്കിലും കാണാന്‍ വന്ന് കഴിഞ്ഞാല്‍ ആരാ വന്നത് എന്തിനാ എന്നൊക്കെ അറിയാന്‍ അമ്മ ഡോറിന്റെ സൈഡില്‍ ഒക്കെ വന്ന് നില്‍ക്കും.

ഒരിക്കല്‍ രണ്ടുപേര്‍ തന്നെ കാണാന്‍ വന്നു. കഥ പറയലും ചര്‍ച്ചയുമൊക്കെ ആയി ഇരിക്കുകയായിരുന്നു. ഈ സമയം അമ്മ വന്നു. ചായ വേണോ എന്നൊക്കെ ചോദിച്ചു. എന്താണ് അവര്‍ പറുന്നത് എന്നറിയാനുള്ള കൗതുകത്തിന്റെ പുറത്താണ് ഇതൊക്കെ. വന്ന ആള്‍ തന്റെ മാമന്റെ ഒരു പരിചയക്കാരനാണ്. മാമന്‍ എന്ന് പറയുന്നത്, കഥ പറയുമ്പോള്‍, അരവിന്ദന്റെ അതിഥികള്‍ ഒക്കെ സംവിധാനം ചെയ്ത ഡയറക്ടര്‍ എം മോഹനന്‍ ആണ്.

ഇയാള്‍ അമ്മയെ കണ്ടപ്പോള്‍, മോഹനനെ പരിചയമുണ്ട് എന്നൊക്കെ പറഞ്ഞു. അമ്മയുടെ ഏറ്റവു ഇളയ ആങ്ങളയാണ് ഈ മാമന്‍. അമ്മ മകനെ പോലെ കാണുന്ന ആളാണ്. ഇയാള്‍ വന്നിട്ട് മോഹനന്റെ കഴിഞ്ഞ സിനിമ ഓടിയില്ല. അതില്‍ ഞങ്ങള്‍ക്ക് ഭയങ്കര നഷ്ടമുണ്ടായി എന്നൊക്കെ പറഞ്ഞു. ചായ വേണോ എന്ന് ചോദിച്ച് വന്ന അമ്മയുടെ കണ്ണൊക്കെ നിറഞ്ഞു.

അത് കണ്ടപ്പോള്‍ എന്റെ കണ്‍ട്രോള്‍ പോയി. ശ്രീനിവാസന്റെ വീട്ടില്‍ വന്നിട്ട് ഇമ്മാതിരി വര്‍ത്തമാനം പറയരുതെന്ന് പറഞ്ഞ് പതുക്കെ കോളര്‍ പിടിച്ച് വീടിന് പുറത്താക്കി. എന്നിട്ട് പണിക്കാരെ വിളിച്ചിട്ട് അവരോട് പറഞ്ഞു, അടിച്ചിവന്റെ കാല് ഒടിച്ചേക്ക്. ഇവന്‍ അമ്മയെ കരയിച്ചു എന്ന്. അപ്പോഴേക്കും പുറത്തുള്ള ബഹളം കേട്ടിട്ട് അമ്മ ഓടി വന്നു. എന്താ മോനേ പ്രശ്നം എന്ന് എന്നോട് ചോദിച്ചു.

ഇത് കേട്ട്, ‘നീ ഓരോ ചായേം ചൂലും കൊണ്ടു വന്നിട്ട്, കേറീ പോടീ വീട്ടിലോട്ട്’ എന്നാണ് താന്‍ അമ്മയോട് പറഞ്ഞത്. ഇത് കേട്ട് അമ്മ ഇയാളോട് പറയുവാണ്, മോനേ വേഗം പൊയ്ക്കോ, ഇവന്, അതായത് തനിക്ക് പ്രാന്താണ് എന്ന്. അങ്ങനെ അമ്മ അയാളെ രക്ഷിച്ചു എന്ന് പറയാം എന്നാണ് ധ്യാന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക