'കാഴ്ച'യിൽ മമ്മൂട്ടിയെ കുട്ടനാട്ടുകാരനാക്കാൻ അത് മാത്രമായിരുന്നു ഒരു വഴി..; തുറന്നുപറഞ്ഞ് ബ്ലെസ്സി

മലയാളികൾക്ക് എല്ലാ കാലത്തും പ്രിയപ്പെട്ട സിനിമയാണ് മമ്മൂട്ടി- ബ്ലെസ്സി കൂട്ടുകെട്ടിലിറങ്ങിയിയ ‘കാഴ്ച’. സംവിധായകൻ  ബ്ലെസ്സിയുടെ ആദ്യ സിനിമ കൂടിയായിരുന്നു 2004 ൽ പുറത്തിറങ്ങിയ കാഴ്ച. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ഒരുപാട് പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.

പത്മരാജൻ അടക്കം മലയാളത്തിലെ മുതർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്. ആടുജീവിതം റിലീസിനോടടുക്കുമ്പോൾ തന്റെ ആദ്യ ചിത്രമായ കാഴ്ചയെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസ്സി. മമ്മൂക്ക വളരെ സുന്ദരനായ ഒരാളായതുകൊണ്ട് തന്നെ കുട്ടനാട്ടിലെ സാധാരണക്കാരന്റെ രൂപത്തിലേക്ക് മമ്മൂട്ടിയെ മാറ്റിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നാണ് ബ്ലെസ്സി പറയുന്നത്.

“എന്റെ എല്ലാ സിനിമകളിലും നായകനെ അതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ആടുജീവിതത്തിലും ഞാൻ അങ്ങനെ ശ്രമിച്ചിട്ടുണ്ട്. എൻ്റെ ആദ്യ സിനിമയായ കാഴ്‌ച തൊട്ട് അങ്ങനെ ചെയ്യാറുണ്ട്. മമ്മൂക്ക വളരെ സുന്ദരനായ ഒരാളാണ്. അങ്ങനെയുള്ള മമ്മൂക്കയെ ഒരു സാധാ കുട്ടനാട്ടുകാരനായി അവതരിപ്പിക്കാനാണ് ഞാൻ നോക്കിയിട്ടുള്ളത്.

അതിന് വേണ്ടി മമ്മൂക്കയുടെ ഫോട്ടോ ഞാൻ ഫോട്ടോഷോപ്പിലൊക്കെ ഇട്ട് പല ഗെറ്റപ്പും പരീക്ഷിച്ചു. മുടി നീട്ടി വളർത്തിയും താടി വളർത്തിയുമൊക്കെ പലതരം പരീക്ഷണം ചെയ്‌തു. താടിവെച്ച ഗെറ്റപ്പ് നോക്കിയപ്പോൾ അതുപോലെ ഒരെണ്ണം മഹാനഗരം എന്ന സിനിമയിൽ ചെയ്‌തിട്ടുണ്ടെന്ന് കണ്ടു. അതുമാത്രമല്ല, അങ്ങനെ താടി വെക്കുമ്പോൾ ഒരു ആർട്ടിഫിഷ്യൽ ഫീലാണ് തോന്നാറുള്ളത്.

അദ്ദേഹത്തിന്റെ സൗന്ദര്യത്തെ ഉടയ്ക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് ഇദ്ദേഹത്തെ ഞാൻ കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. അതിന് വേണ്ടി ചെയ്‌തത്‌ മമ്മൂക്കയുടെ പോക്കറ്റിൽ എപ്പോഴും ഒരു ചീപ്പ് വെച്ചുകൊടുത്തു. ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, അയാൾ എപ്പോഴും ഇങ്ങനത്തെ കാര്യത്തിൽ കോൺഷ്യസാണ്. അതുമാത്രമല്ല, പണ്ടുതൊട്ടേ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ള ഒരു കഥാപാത്രമായി അയാളെ മാറ്റി.” എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്സി പറഞ്ഞത്.

വളരെ കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ‘കാഴ്ച’  മികച്ച സാമ്പത്തിക വിജയവും കൈവരിച്ചിരുന്നു. ബ്ലെസിക്ക് ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും, മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടികൊടുത്ത ചിത്രം കൂടിയായിരുന്നു കാഴ്ച.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക