രണ്ടു പേരും കൂടെ വര്‍ക്ക് ചെയ്താല്‍ മകന്റെ കാര്യങ്ങള്‍ ആര് നോക്കും? ഫാമിലിയാര് നോക്കും? അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ ആവാം: സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് ബിജു മേനോന്‍

സംയുക്ത വര്‍മ്മയുടെ തിരിച്ചു വരവിനെ കുറിച്ച് ബിജു മേനോന്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. പുതിയ ചിത്രം ലളിതം സുന്ദരത്തിന്റെ പ്രമോഷനായി നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്. ണ്ടുപേരും കൂടി വര്‍ക്ക് ചെയ്താല്‍ മോന്റെ കാര്യം ആരുനോക്കും എന്നായിരുന്നു ബിജു മേനോന്റെ മറുപടി.

സംയുക്ത വര്‍മയുടെ തിരിച്ചു വരവിനെ കുറിച്ച് അടുത്ത സുഹൃത്ത് കൂടിയായ മഞ്ജു വാര്യരോട് ചോദിച്ചപ്പോഴാണ്, താന്‍ ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നുവെന്ന് ബിജു മേനോന്‍ ഇടയ്ക്ക് കയറി പറയുന്നത്.

”സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് പറയുകയാണെങ്കില്‍ നമുക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ, ഞങ്ങളുടെ മകന്റെ കാര്യങ്ങള്‍ നോക്കണം. രണ്ടു പേരും കൂടെ വര്‍ക്ക് ചെയ്യ്താല്‍ മകന്റെ കാര്യങ്ങള്‍ ആര് നോക്കും. ഫാമിലിയാര് നോക്കും.”

”ഞങ്ങള്‍ക്ക് അങ്ങനയെ ചെയ്യാന്‍ പറ്റുള്ളു. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം. പക്ഷേ രണ്ടും കൂടി നോക്കണ്ടേ” എന്നാണ് ബിജു മേനോന്‍ പറയുന്നത്. സിനിമയിലേക്ക് തിരിച്ചു വരുന്നില്ല എന്നത് സംയുക്തയുടെ തന്നെ തീരുമാനമാണ്. അതേക്കുറിച്ച് തനിക്ക് നേരിട്ടറിയാമെന്ന് മഞ്ജുവും പ്രതികരിച്ചു.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ