ആരോടും പറയാന്‍ പറ്റാത്ത ബുദ്ധിമുട്ടുകളാണ് ഏറ്റവും വലിയ പ്രശ്നം, അത് സ്വയം തീര്‍ക്കുകയാണ്; ബാല

ഇന്നുവരെ പറഞ്ഞ കാര്യങ്ങളില്‍ ഒന്നും മാറ്റിപ്പറയണമെന്ന് തോന്നിയിട്ടില്ലെന്ന് നടന്‍ ബാല. തുറന്ന് പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ അമ്മയോട് പറയാറുണ്ട്. ആരോടും പറയാന്‍ പറ്റാത്ത ബുദ്ധിമുട്ടുകളാണ് ഏറ്റവും വലിയ പ്രശ്നം.

അത് സ്വയം തീര്‍ക്കുകയാണ്. എല്ലാം കാലം തെളിയിക്കും. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇങ്ങനെ പറഞ്ഞത്. അതുവരെ ക്ഷമയോടെ ഇരിക്കണമെന്നാണ് എല്ലാവരോടും പറയാനുള്ളതെന്നുമായിരുന്നു ബാല പറഞ്ഞത്.

ഇടയ്ക്ക് ഞാന്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. കുറേ അവസരങ്ങള്‍ വേണ്ടെന്ന് വെക്കേണ്ടി വന്നിരുന്നു. വ്യക്തി ജീവിതത്തില്‍ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ സിനിമയില്‍ നിന്നും മാറി നിന്നത്.

ചേട്ടന്‍ എന്നോട് അഭിനയത്തെക്കുറിച്ചൊന്നും പറയാറില്ല. സജഷന്‍സൊന്നും പറയാറില്ല, ഞാനും തിരിച്ച് അങ്ങനെ തന്നെയാണ്. ബാല പാവമാണെന്നാണ് എല്ലാവരും പറയുന്നത്. എനിക്ക് തോന്നുന്നില്ലട്ടോ, വല്ലപ്പോഴും ദേഷ്യം വരും. അപ്പോള്‍ പ്രശ്നമാണ്.

സൗഹൃദം കാരണം പണി കിട്ടിയിട്ടുണ്ട്, ലക്ഷങ്ങള്‍ കൈയ്യില്‍ നിന്നും പോയിട്ടുണ്ട്. അവര്‍ പിന്നീട് വന്നാലും ഞാന്‍ സ്വീകരിക്കും. ഇയാളല്ലേ ലക്ഷങ്ങള്‍ തട്ടിയെടുത്തത്, എന്നിട്ടെന്തിനാണ് പിന്നെയും അവരെ സഹായിക്കുന്നതെന്നാണ് എന്റെ ഒപ്പമുള്ളവര്‍ വരെ ചോദിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍