എന്റെ മരണശേഷം അതെല്ലാം പുറത്തുവരും.. അന്ന് അവര്‍ എന്നെ മകനായാണ് കണ്ടത്; വെളിപ്പെടുത്തി ബാല

വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും താന്‍ ചെയ്തിട്ടുള്ള കാരുണ്യ പ്രവര്‍ത്തികള്‍ നടന്‍ ബാല പങ്കുവയ്ക്കാറുണ്ട്. പബ്ലിസിറ്റി എന്നതിനപ്പുറം താന്‍ ചെയ്യുന്നത് കണ്ട് മറ്റുള്ളവര്‍ക്കും ചെയ്യാന്‍ പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇതെല്ലാം പങ്കുവെയ്ക്കുന്നത് എന്നാണ് ബാല പറഞ്ഞിട്ടുള്ളത്.

ഇപ്പോഴിതാ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളൊന്നും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് ബാല. കഴിഞ്ഞ ദിവസം ഒരു കോളേജില്‍ സംസാരിക്കവെയാണ് ബാല ഇക്കാര്യം പറഞ്ഞത്. പതിനേഴാം വയസ് മുതല്‍ താന്‍ ചാരിറ്റി ചെയ്യുന്നുണ്ടെന്നാണ് ബാല പറയുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഇന്‍സ്പിരേഷനെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്.

”ഞാന്‍ ചെറുതായിരുന്നപ്പോള്‍ എന്റെ സഹോദരിക്ക് ഒപ്പം ദീപാവലിക്ക് സ്വീറ്റ്സ് കൊടുക്കാനായി ഒരു ആശ്രമത്തില്‍ പോയിരുന്നു. അങ്ങനെ അവിടെ എല്ലാവര്‍ക്കും സ്വീറ്റ്സ് നല്‍കികൊണ്ടിരിക്കെ ഒരു അമ്മുമ്മ എന്റെ കയ്യില്‍ പിടിച്ചു. എന്നിട്ട് തമിഴില്‍ പറഞ്ഞു, ‘തമ്പി നീ എന്നെ വിട്ടിട്ടു പോകാതെടാ, വിട്ടിട്ടു പോകാതെടാ’ എന്ന്.”

”ആദ്യം എനിക്കെന്താണ് അവര്‍ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല. അവര്‍ എന്നെ മകനായി കണ്ടു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. പിന്നീട് എന്റെ പതിനേഴാം വയസ്സ് മുതല്‍ ഞാന്‍ ചാരിറ്റി ചെയ്യുന്നുണ്ട്. എന്റെ കീഴില്‍ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്.”

”ഞാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോള്‍ തുറന്നു പറയാന്‍ ആയിട്ടില്ല. പക്ഷെ അതെല്ലാം പുറത്തുവരും. ഞാന്‍ ജീവനോടെ ഇരിക്കുമ്പോഴല്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും. അപ്പോള്‍ മനസിലാകും” എന്നാണ് ബാല പറഞ്ഞത്. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ