'ചാളയോ...! അതൊക്കെ പാവങ്ങളുടെ മീനല്ലേ' എന്ന് ഷീലാമ്മ, എങ്കില്‍ കഴിപ്പിച്ചിട്ട് തന്നെ കാര്യം എന്നായി: ബാബുരാജ്

നടി ഷീലയെ ചാള കഴിപ്പിച്ച കഥ പറഞ്ഞ് ബാബുരാജ്. 2014ല്‍ പുറത്തിറങ്ങിയ ഉത്സാഹ കമ്മിറ്റി എന്ന സിനിമയുടെ ലൊക്കേഷനിലെ രസകരമായ സംഭവമാണ് ബാബുരാജ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്. ചാളയൊക്കെ പാവങ്ങളുടെ മീനല്ലേ എന്ന് ചോദിച്ച ഷീലാമ്മയെ കൊണ്ട് എങ്ങനെയാണ് ചാള കഴിപ്പിച്ചത് എന്നാണ് താരം പറയുന്നത്.

ബാബുരാജിന്റെ വാക്കുകള്‍:

അക്കു അക്ബറിന്റെ ഉത്സാഹക്കമ്മിറ്റി എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍. ഞാനും ജയറാമും ഷീലാമ്മയും ഒക്കെയുണ്ട്. അതിന്റെ ലൊക്കേഷനിലും പാചക പരിപാടിയുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ഞാന്‍ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങാന്‍ പോയി. വരുന്ന വഴിയില്‍ നല്ല ഫ്രഷ് ചാളയും കണ്ടു. അതും വാങ്ങി. ലൊക്കേഷനിലെത്തി ജയറാമേട്ടനോട് ചാള വാങ്ങിയ കാര്യം പറഞ്ഞു.

ഇതൊക്കെ കേട്ട് ഷീലാമ്മ അപ്പുറത്ത് ഇരിക്കുന്നാണ്ടായിരുന്നു. “”ചാളയോ…! അതൊക്കെ പാവങ്ങളുടെ മീനല്ലേ, ബാബു..”” എന്നായിരുന്നു ഷീലാമ്മയുടെ പ്രതികരണം. അതുവരെ ജീവിതത്തില്‍ ഷീലാമ്മ ചാള കഴിച്ചിട്ടില്ല. എങ്കില്‍ ഷീലാമ്മയെ കൊണ്ട് ചാള കഴിപ്പിക്കണം എന്നായിരുന്നു മനസില്‍. വാഴയിലയിലൊക്കെ പൊതിഞ്ഞ്, നല്ല പച്ചക്കുരുമുളക് ഒക്കെ അരച്ച് അടിപൊളി ചാളക്കറി ഉണ്ടാക്കി ഷീലാമ്മയ്ക്ക് കൊടുത്തു. കൂടെ കപ്പയും. അവര്‍ക്കത് ഭയങ്കര ഇഷ്ടമായി. പിന്നീട് ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടുമുട്ടിയപ്പോഴും ഷീലാമ്മ ആ ചാളക്കറിയുടെ കഥ പറഞ്ഞു.

അക്കു അക്ബര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉത്സാഹ കമ്മിറ്റി. ജയറാം, ഷീല, ബാബുരാജ് എന്നിവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍, ഇഷ തല്‍വാര്‍, സുരാജ് വെഞ്ഞാറമൂട്, വിനയ പ്രസാദ്, സുനില്‍ സുഗത എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക