ദിലീപിന് നായിക ആകേണ്ടിയിരുന്നത് അസിന്‍; പിന്നീട് സംഭവിച്ചത്..

തെന്നിന്ത്യന്‍ താരസുന്ദരി അസിന് മലയാളത്തില്‍ നിന്നും ലഭിച്ച രണ്ട് സിനിമകളായിരുന്നു വെട്ടവും വിസ്മയത്തുമ്പത്തും. എന്നാല്‍ ഈ രണ്ട് സിനിമകളും നടിക്ക് ചെയ്യാനായില്ല. മറ്റ് സിനിമകളുടെ തിരക്ക് മൂലമാണ് ചെയ്യാന്‍ പറ്റാഞ്ഞതെന്നും അതില്‍ വിഷമമുണ്ടെന്നും അസിന്‍ പറഞ്ഞിരുന്നു. മനോരമയിലെ നേരെ ചൊവ്വെ പരിപാടിയില്‍ സംസാരിക്കവെയാണ് അസിന്‍ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

‘ഒരു സമയത്ത് നാല് സിനിമയോളമാണ് ചെയ്തിരുന്നത്. ആ സമയത്ത് യാത്രയും എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് കാരണമാണ് ചെയ്യാതിരുന്നത്,’ അസിന്‍ പറഞ്ഞതിങ്ങനെ.അസിന് പകരം വിസ്മയത്തുമ്പ് എന്ന സിനിമയില്‍ നയന്‍താരയാണ് അഭിനയിച്ചത്. വെട്ടത്തില്‍ ഭവ്‌ന പാനി എന്ന ഉത്തരേന്ത്യന്‍ നടിയും.

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു വെട്ടം. ദിലീപ് നായകനായെത്തിയ ചിത്രത്തിലെ ഭവ്‌നയുടെ നായിക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യമായി അഭിനയിച്ച സുരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയില്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യമില്ലാഞ്ഞത് അന്ന് വിഷമിപ്പിച്ചിരുന്നെന്നും അസിന്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

അതേസമയം അതിന്റെ പേരില്‍ സത്യന്‍ അന്തിക്കാടിനോട് തനിക്ക് നീരസമില്ലെന്നും അദ്ദേഹം തന്റെ ഗുരുവാണെന്നും അസിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ