റോഷനുമായി പ്രണയത്തിലാണോ എന്ന് പലരും ചോദിക്കുന്നു.. ആ രാഷ്ട്രീയ കൊലപാതകം ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്..: ആസിഫ് അലി

‘കൊത്ത്’ സിനിമ കണ്ടതിന് ശേഷം റോഷനുമായി പ്രണയത്തിലാണോ എന്ന ചോദ്യം വരുന്നുണ്ടെന്ന് ആസിഫ് അലി. നായിക നിഖില വിമലുമായി ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കെമിസ്ട്രി റോഷനുമായി ഉണ്ടായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു എന്നാണ് ആസിഫ് അലി പറയുന്നത്.

ചെറുപ്പം മുതലേ ഒരുമിച്ചുള്ളവരാണ് എന്റെ കഥാപാത്രവും റോഷന്റെ കഥാപാത്രവും. എന്റെ സുഹൃത്തുക്കളോട് പെരുമാറുന്ന രീതിയിലാണ് റോഷനോടും പെരുമാറിയത് ആ കെമിസ്ട്രി പെട്ടന്ന് വര്‍ക്കൗട്ട് ആയി. സിനിമ കണ്ട ശേഷം റോഷനുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യം വന്നു.

നിഖിലയുമായി ഉണ്ടായിരുന്നതിനേക്കാള്‍ നല്ല കെമിസ്ട്രിയായിരുന്നു റോഷനോട് ഉണ്ടായിരുന്നത്. സിനിമയുടെ അവസാനത്തില്‍ റോഷനുമായി ഞാന്‍ ബൈക്കില്‍ വരുന്ന ഒരു സീന്‍ ഉണ്ട്. അത് സ്‌ക്രിപ്റ്റില്‍ വായിച്ചതാണ്, ഷൂട്ട് ചെയ്തതാണ്, ഡബ്ബ് ചെയ്തതാണ്. എന്നിട്ടും ആ സീന്‍ എത്തിയപ്പോള്‍ റോഷന്റെ കൈ എന്റെ പിന്നിലൂടെ വന്നു കെട്ടിപ്പിടിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.

വളരെ സത്യന്ധമായ ബന്ധമാണ് സുമേഷും ഷാനുവുമായി ഉള്ളത്. സിബി സാറിന്റെ കൂടെ നാലാമത്തെ സിനിമയാണ്. കൊത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഷാനു എന്ന കഥാപാത്രം തന്നെയായിരുന്നു എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചത്. രാഷ്ടീയക്കാരന്റെ ജീവിതശൈലി ഞാന്‍ ചെറുപ്പം മുതലേ കണ്ടു വളര്‍ന്നതാണ്.

എന്റെ വാപ്പ കൗണ്‍സിലറായിരുന്നപ്പോള്‍ വീട്ടില്‍ മീറ്റുങ്ങുളൊക്കെ ഉണ്ടാകാറുണ്ട്. ഞാന്‍ മൂന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ വീടിന് അടുത്ത് നസീര്‍ എന്നൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അതിന്റെ വാര്‍ഷികമായിരുന്നു. അത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.

പത്രം വായ്ക്കുന്ന ടിവിയില്‍ വാര്‍ത്ത കാണുന്ന ആര്‍ക്കും ഈ സിനിമ പറയുന്ന കാര്യങ്ങള്‍ റിലേറ്റ് ചെയ്യാന്‍ പറ്റും. അങ്ങനെ വലിയ അനുഭവം വേണമെന്ന് എനിക്ക് തോന്നുന്നില്ല എന്നാണ് ആസിഫ് അലി പത്ര സമ്മേളനത്തിനിടെ പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി