രാവിലെ മുറുക്കാനൊക്കെ ചവച്ച് ഇറങ്ങും, കപ്പലണ്ടി കഴിച്ച് രാത്രി കടപ്പുറത്ത് ഉറങ്ങും; ഓര്‍മ്മകള്‍ പങ്കുവച്ച് മമ്മൂട്ടിയും അശോകനും

32 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അശോകനും ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. 1991ല്‍ പുറത്തിറങ്ങിയ ‘അമരം’ എന്ന സിനിമയ്ക്ക് ശേഷമാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ അശോകന്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്നത്. എന്നാല്‍ ഈ 32 വര്‍ഷങ്ങള്‍ പോയത് താന്‍ അറിഞ്ഞില്ലെന്നാണ് അശോകന്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നുവെന്ന ഫീല്‍ ഒന്നുമില്ല. പിഷാരടിയുടെ ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. പക്ഷേ അതില്‍ കോമ്പിനേഷന്‍ സീന്‍സ് ഇല്ലായിരുന്നു. ഇടയ്ക്ക് നമ്മള്‍ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട്.

അതുകൊണ്ട് ആ 30 വര്‍ഷവും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചു എന്ന ഫീല്‍ ആണ് ഉണ്ടായിരുന്നത്. നന്‍പകല്‍ നേരത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. ത്രില്ലിലായി പോയി. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം ഒരുപാട് ഉണ്ടായിരുന്നു.

അശോകനുമായി ഇത്രയും വര്‍ഷത്തെ ഗ്യാപ്പ് സിനിമയില്‍ ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ലെന്നാണ് മമ്മൂട്ടിയും പറയുന്നത്. ആ മുപ്പത് വര്‍ഷങ്ങള്‍ പോയത് അറിഞ്ഞില്ല. ഇപ്പോഴും ഞങ്ങള്‍ കടപ്പുറത്ത് ഉറങ്ങിയതും കപ്പലണ്ടി കഴിച്ചതും ഒക്കെ ഓര്‍ക്കാറുണ്ട്.

രാവിലെ ഒരു മുറുക്കാനൊക്കെ ചവച്ച്, റൂമില്‍ നിന്ന് കോസ്റ്റ്യൂം ഇട്ട് ഇറങ്ങും. ഷൂട്ടിംഗ് തുടങ്ങുന്നത് വരെ ലൊക്കേഷനില്‍ പോയിരിക്കും. അതുപോലെ തന്നെ ആയിരുന്നു നന്‍പകല്‍ നേരത്ത് മയക്കവും. രാവിലെ കോസ്റ്റ്യൂം ഇട്ട് ഇറങ്ങും. സാധാരണ കാരവനില്‍ പോയി മാറ്റുകയാണല്ലോ പതിവ് എന്നാണ് മമ്മൂട്ടി പറയുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്