ബാല അയാളുടെ ഇന്നസെന്റ്‌സില്‍ പറയുന്നതാണ്, അയാളെ വേദനിപ്പിക്കുന്നതാവരുത് ട്രോളുകള്‍: അനൂപ് മേനോന്‍

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഒന്നാണ് ടിനി ടോമും രമേഷ് പിഷാരടിയും ബാലയെ അനുകരിച്ചത്. ഇത് ട്രോളുകളില്‍ ഇടം പിടിച്ചപ്പോള്‍ ബാല ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘നാന് പ്രിത്തിരാജ് അനൂപ് മേനോന്’ എന്ന ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് അനൂപ് മേനോന്‍ ഇപ്പോള്‍.

പൃഥിരാജ്, ബാല, ടിനി ടോം എന്നിവരോടൊപ്പം സിനിമ സിനിമ ചെയ്യുമോ എന്ന ചോദ്യത്തിനാണ് അനൂപ് മേനോന്‍ മറുപടി നല്‍കിയത്. ആ നാലു പേര്‍ സമ്മതിക്കുമെങ്കില്‍ ഉറപ്പായും ഉണ്ടാവും. ഈ ട്രോളുകളെ പറ്റി അറിയാത്ത മലയാളികള്‍ ലോകത്തുണ്ടെന്ന് തോന്നുന്നില്ല.

ട്രോളാണ് ആദ്യം കണ്ടത്. അതിനാല്‍ എന്താണ് സംഭവമെന്ന് മനസിലായില്ല. ബാലയെ വേദനിപ്പിക്കുന്ന തരത്തിലാവരുത് എന്നുള്ളതേ ഉള്ളൂ. അയാള്‍ അയാളുടെ ഇന്നസെന്റ്‌സില്‍ പറയുന്നതാണ് എന്നാണ് അനൂപ് മേനോന്‍ പറയുന്നത്. ഈ വിഷയത്തില്‍ നേരത്തെ പൃഥിരാജും പ്രതികരിച്ചിരുന്നു.

‘ഹിറ്റ്‌ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ ബാല വിളിച്ചിരുന്നെന്നും എന്നാല്‍ ചിക്കന്‍ പോക്‌സ് വന്നത് മൂലം സിനിമ ചെയ്യാന്‍ പറ്റിയില്ല എന്നായിരുന്നു പൃഥി പറഞ്ഞത്. ട്രോളുകള്‍ താന്‍ കണ്ടിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍