എല്ലാവരും സി സെക്ഷനും മറ്റുമൊക്കെ തിരഞ്ഞെടുക്കുന്ന കാലമാണ്, നോര്‍മല്‍ ഡെലിവറി വേണമെന്ന് ഐശ്വര്യ നിര്‍ബന്ധം പിടിക്കുകയായിരുന്നു, പക്ഷേ.. ; ഐശ്വര്യയുടെ പ്രസവത്തെക്കുറിച്ച് അമിതാഭ് ബച്ചന്‍

ബോളിവുഡ് താരകുടുംബങ്ങൾ എപ്പോഴും വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിൽക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ള ഒന്നാണ് അമിതാഭ് ബച്ചന്റെ കുടുംബം. ബോളിവുഡിലെ ഐക്കോണിക് നായിക കൂടിയായ ഐശ്വര്യ റായ്‍യുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഐശ്വര്യയുടെ പ്രസവത്തെക്കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

38-ാം വയസിലാണ് ഐശ്വര്യ റായ് അമ്മയാകുന്നത്. സ്വാഭാവിക പ്രവസത്തിനായിരുന്നു താരം താത്പര്യപ്പെട്ടത്. എന്നാൽ ഇതിനായി ഐശ്വര്യ പെയിൻ കില്ലറുകൾ ഒന്നും തന്നെ കഴിച്ചിരുന്നില്ല. ഇതിനെകുറിച്ചാണ് അമിതാഭ് ബച്ചൻ സംസാരിച്ചത്.

‘ഞങ്ങള്‍ ആശുപത്രിയിലെത്തുന്നത് ഏപ്രില്‍ 14 രാത്രിയിലാണ്. 16ന് രാവിലെ അവള്‍ പ്രസവിച്ചു. നോര്‍മല്‍ ഡെലിവറിയായിരുന്നു. എല്ലാവരും സി സെക്ഷനും മറ്റുമൊക്കെ തിരഞ്ഞെടുക്കുന്ന കാലമാണ്. പക്ഷെ ഐശ്വര്യയ്ക്ക് നോർമൽ ഡെലിവറി വേണമെന്നായിരുന്നു ആവശ്യം.  മൂന്ന് മണിക്കൂറോളം ലേബറിലായിരുന്നു അവള്‍. വേദന സംഹാരികളൊന്നും ഉപയോഗിച്ചതുമില്ല’ എന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു.

അതേസമയം, ബച്ചൻ കുടുംബത്തിലെ മരുമകളും ഭർത്താവിന്റെ കുടുംബവും തമ്മിൽ അകൽച്ചയിലാണെന്ന് ബോളിവുഡ് മാധ്യമങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിരുന്നു. അത്തരം വിവാദങ്ങൾക്ക് കുറച്ചുകൂടി ചൂടേകുന്ന തരത്തിൽ പുതിയ വാർത്തകളുമെത്തി. അമിതാഭ് ബച്ചന്റെ ജന്മദിനത്തിന് മകൾ ആരാധ്യ അമിതാഭ് ബച്ചനെ ആശ്ലേഷിച്ച് നിൽക്കുന്ന ഒരു ചിത്രം ഐശ്വര്യ റായ് പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിൽ ബച്ചൻ കുടുംബത്തിലെ മറ്റുള്ളവരെ ഒഴിവാക്കി ക്രോപ് ചെയ്താണ് ഐശ്വര്യ പോസ്റ്റ് ചെയ്തതെന്നാണ് ആരോപണം.

ദൈവം അനുഗ്രഹിക്കട്ടെ എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ ചിത്രം പോസ്റ്റ് ചെയ്തത്. അമിതാഭിന്‍റെ ജന്മദിനത്തില്‍ കൊച്ചുമക്കള്‍ക്കൊപ്പം ഭാര്യ ജയ ബച്ചനും ചേര്‍ന്നാണ് പടം എടുത്തത്. എന്നാല്‍ ഐശ്വര്യ ബാക്കിയുള്ളവരെ വെട്ടിയത് എന്തിനാണ് എന്നാണ് ചോദിക്കുന്നത്.

മുന്‍പ് ഐശ്വര്യ കുടുംബത്തില്‍ വന്നതിന് ശേഷം എന്ത് മാറ്റമാണ് കുടുംബത്തിലുണ്ടായത് എന്ന ചോദ്യത്തിന്, ഒരു മകള്‍ മറ്റൊരു കുടുംബത്തിലേക്ക് പോയപ്പോള്‍ പകരം മറ്റൊരു മകള്‍ വന്നു. അതിനപ്പുറം കുടുംബത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല എന്നാണ് അമിതാഭ് പറഞ്ഞത്.

Latest Stories

ഇസ്രായേലില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍

കേന്ദ്ര നിയമത്തില്‍ മാറ്റം അനിവാര്യം; വനം-വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു

'തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരം, ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്'; സുരേഷ് ഗോപി

വി ശിവന്‍കുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടി; മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തതെന്ന് എംവി ഗോവിന്ദന്‍

'ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല'; ഇംഗ്ലീഷിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന അപലപനീയമെന്ന് മന്ത്രി വി ശിവൻകുട്ടി

കാലുയർത്തി ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കേണ്ട സീൻ മമ്മൂക്ക ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു, ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല : ശ്വേത മേനോൻ

'നില്‍ക്കക്കള്ളിയില്ലാതെ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചു'; ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെടുത്തലുമായി പാക് ഉപപ്രധാനമന്ത്രി; ആക്രമണം അവസാനിപ്പിക്കാന്‍ യുഎസിന്റേയും സൗദിയുടേയും കാലുപിടിച്ചു

'രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ

പൂര്‍വാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം; ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസിലാകുമെന്ന് ബിനോയ് വിശ്വം

'എൽഡിഎഫ് മികച്ച വിജയം നേടും, മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്'; എം സ്വരാജ്