സൈനു, അത് വളരെ മനോഹരമായ ഒരു അനുഭവം; ആട് ജീവിതത്തെക്കുറിച്ച് അമല പോള്‍

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘ആടുജീവിതം. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചും അതിലെ തന്റെ കഥാപാത്രമായ സൈനുവിനെ കുറിച്ചും ‘ടീച്ചര്‍’ ന്റെ പ്രസ്സ് മീറ്റില്‍ വെച്ച് അമല പോള്‍ നടത്തിയ പരാമര്‍ശമാണ് വൈറലാകുന്നത്. ‘ആടുജീവിത’ത്തിലെ സൈനു എന്ന കഥാപാത്രത്തിലേക്ക് എങ്ങനെയാണ് അമല എത്തിപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ടാണ് അമല ‘ആടുജീവിതത്തെ കുറിച്ച് സംസാരിച്ചത്.

അമല പോളിന്റെ വാക്കുകള്‍ ഇങ്ങനെ: ”എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ് ബ്ലെസ്സി. ‘ആടുജീവിതം’ത്തിലേക്ക് എന്നെ വിളിക്കുന്നത് ബ്ലെസിയേട്ടനാണ്. ബെന്യാമിന്റെ ‘ആടുജീവിതം’ വായിച്ചപ്പോള്‍ എനിക്കതിഷ്ടപ്പെട്ടിരുന്നു. 80കളിലെ ഒരു മുസ്ലീം പെണ്‍കുട്ടിയാണ് സൈനു. സൈനു എനിക്ക് വളരെ മനോഹരമായ അനുഭവമായിരുന്നു. എന്റെ ഭാഗങ്ങളെല്ലാം ചിത്രീകരിച്ച് കഴിഞ്ഞു.”

ത്രില്ലര്‍ ചിത്രങ്ങള്‍ ചെയ്ത് എനിക്ക് മടുത്തു എന്നും ത്രില്ലര്‍ അല്ലാത്ത മറ്റൊരു ജോര്‍ണര്‍ ഞാന്‍ അന്വേക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ അമലയോട് മമ്മുട്ടിയുടെ ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തെ കുറിച്ചും ചോദ്യച്ചപ്പോള്‍ താന്‍ ഒരു മമ്മുക്ക ആരാധികയാണെന്നും മമ്മുക്കയോടൊപ്പമുളള തന്റെ ആദ്യ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’ എന്നുമാണ് അമല മറുപടി പറഞ്ഞത്. ചിത്രത്തിന്റെ ജോണര്‍ ഇപ്പോള്‍ എനിക്ക് വെളിപ്പെടുത്താന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥിരാജ് അവതരിപ്പിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക