നടി ഉറങ്ങുന്നത് കണ്ട് റൂം ബോയ് അരികിലിരുന്നു, ആകെ ബഹളമായി.. ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗമായ നടി ഇത് പുറത്തു പറഞ്ഞിട്ടില്ല: ആലപ്പി അഷ്‌റഫ്

ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗമായ നടിക്ക് സംഭവിച്ച ദുരനുഭവം ഇതുവരെ ഹേമാകമ്മിറ്റിയോടോ മാധ്യമങ്ങളോടോ വെളിപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഡബ്ല്യൂസിസിയുടെ സ്ഥാപക അംഗമായ ഒരു നടിയെ വിമര്‍ശിച്ചു കൊണ്ടാണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ സംവിധായകന്‍ സംസാരിച്ചിരിക്കുന്നത്. നടിയുടെ മുറിയില്‍ റൂം ബോയ് കയറിയ സംഭവമാണ് സംവിധായകന്‍ പറയുന്നത്.

ഒരുപാട് യാതനകളും എതിര്‍പ്പുകളും നേരിട്ടു കൊണ്ടാണ് ഒരുപറ്റം നടിമാര്‍ ഡബ്ല്യൂസിസി എന്ന സംഘടന രൂപപ്പെടുത്തിയെടുത്തത്. അവര്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ട്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഡബ്ല്യൂസിസിയുടെ സ്ഥാപക നേതാക്കളില്‍ മുന്‍നിരയില്‍ നിന്ന ഒരു നടി മൊഴി കൊടുത്തത് ഇങ്ങനൊരു സംഭവം കേട്ടു കേള്‍വി പോലുമില്ല എന്നാണ്.

അവര്‍ അങ്ങനെ ഡബ്ല്യൂസിസിയ്ക്ക് പണിയും കൊടുത്ത് സ്‌കൂട്ട് ആയി. മലയാള സിനിമയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായി അറിയുന്ന ഈ നടിയുടെ കാലുമാറ്റം എല്ലാവരേയും അമ്പരപ്പിക്കുന്നതായിരുന്നു. ചില സ്ഥാപക നടിമാര്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ ഹേമ കമ്മിറ്റിയോട് പറഞ്ഞിട്ടില്ല എന്നതും സത്യമാണ്. ഡബ്ല്യൂസിസിയിലെ സ്ഥാപക അംഗമായ ഒരു നടി ഷൂട്ടിംഗിന് ആലപ്പുഴയിലെത്തി. അവിടുത്തെ ഹോട്ടലിലാണ് താമസം.

അവിടെ അവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് കുട്ടനാട്ടുകാരനായ റൂം ബോയ് ആയിരുന്നു. അവനോട് അവര്‍ അനുകമ്പയോടെയും സഹോദര സ്നേഹത്തോടെയും ആയിരുന്നു പെരുമാറിയിരുന്നത്. എന്നാല്‍ ഒരു ദിവസം രാത്രി നടി ഒറ്റയ്ക്കുണ്ടായിരുന്നപ്പോള്‍ റൂം ബോയ് വന്ന് സ്പെയര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറി. കട്ടിലില്‍ കയറി ഇരുന്നു.

കുറച്ചുനേരം അവിടെയിരുന്ന് അവര്‍ ഉറങ്ങുന്നത് കണ്ട് ആസ്വദിച്ചു. ശേഷം അവരെ തൊട്ടു. ഉടനെ നടി ചാടി എഴുന്നേറ്റു. അവന്‍ ഇറങ്ങിയോടി. അവര്‍ പിന്നാലെ ഓടി. ആകെ ബഹളമായി. പൊലീസ് വന്ന് അവനെ കൊണ്ടു പോയി. എന്നാല്‍ ആ നടി തനിക്കുണ്ടാകുന്ന നാണക്കേട് ഭയന്ന് കേസ് പിന്‍വലിക്കാന്‍ പറഞ്ഞു. ആ സംഭവം രഹസ്യമാക്കി വെക്കാന്‍ അവര്‍ എല്ലാവരോടും പറഞ്ഞു.

ഈ വിവരം അവര്‍ ഹേമ കമ്മിറ്റിയിലും ഡബ്ല്യൂസിസിയും ആരോടും പറഞ്ഞിട്ടില്ല. ഒരിക്കല്‍ മാധ്യമങ്ങള്‍ ഇതുപോലെ എന്തെങ്കിലും അനുഭവമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ജീവിതത്തില്‍ അങ്ങനൊന്നും ഉണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. അവര്‍ പറഞ്ഞത് പച്ചക്കള്ളമാണ് എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക