'എന്തൊരു പരാജയമാണെടോ ബിജ്യ, ടിപ്പുവിന്റെ കക്കൂസിന്റെ മുകളില്‍ അടയിരിക്കുന്ന ബെഹ്റയും ശിഷ്യനും, ഉളുപ്പില്ലാതെ ഈ പോഴന്മാരെ താങ്ങുന്ന ജ്ജ് ഒരു ദുരന്തമല്ലാതെ ബേറെന്ത്?'

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഉന്നത പൊലീസ് ഉദ്യോഗസ്ഥ ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ചര്‍ച്ചയാണ്. എഡിജിപി മനോജ് എബ്രഹാം, മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവര്‍ മോന്‍സന്‍ മാവുങ്കലിന്റെ ‘സിംഹാസനത്തില്‍’ ഇരിക്കുന്ന ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഇതിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. ”ഈ പുങ്കവന്മാര്‍ കേരളത്തിന്റെയും, ഇടതുപക്ഷത്തിന്റെയും ഐശ്വര്യം… പിണു രാജ കുലോത്തുങ്ക വങ്ക രാജാ കീ കൂയ്…” എന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”എന്തൊരു പരാജയമാണെടോ ബിജ്യ, ടിപ്പുവിന്റെ കക്കൂസിന്റെ മുകളില്‍ അടയിരിക്കുന്ന ബെഹ്റയും ശിഷ്യനും, അംശവടി ആസനത്തില്‍ കയറിയാലും അതൊരു ആലായി കരുതി തണല്‍ തേടാന്‍ അന്നെക്കൊണ്ടേ പറ്റൂ, ഉളുപ്പില്ലാതെ ഈ പോഴന്മാരെ താങ്ങുന്ന ജ്ജ് ഒരു ദുരന്തമല്ലാതെ ബേറെന്ത്? ലേശം ഉളുപ്പ്” എന്നും അലി അക്ബര്‍ പറയുന്നു.

‘ടിപ്പു സുല്‍ത്താന്‍ ഒഴികെ ബാക്കിയെല്ലാവരും ആ സിംഹാസനത്തില്‍ ഇരുന്നിട്ടുണ്ട്’, എന്ന തരത്തിലുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്. സിനിമാ താരങ്ങളും ഉന്നതരും ഈ സിംഹാസനത്തില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ