വിനീതിന്റെ സിനിമയാണെങ്കിൽ ഞാൻ കഥ ചോദിക്കാറില്ല: അജു വർഗീസ്

‘ഹൃദയം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

നിവിൻ പോളിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. കൂടാതെ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ അജു വർഗീസ്. വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുമ്പോൾ താനൊരിക്കലും കഥ ചോദിക്കാറില്ലെന്നാണ് അജു വർഗീസ് പറയുന്നത്. വർഷങ്ങൾക്ക് ശേഷം ഒരു മികച്ച ചിത്രമായിരിക്കുമെന്നും അജു വർഗീസ് പറയുന്നു.

ഞാൻ വിനീതിന്റെ സിനിമയിലേക്ക് പോകുമ്പോൾ കഥ ചോദിക്കാറില്ല. പറയാൻ പുള്ളി തയാറാണ്, എന്നാലും ഞാൻ ചോദിക്കാറില്ല. ഞാൻ ഡബ്ബ് ചെയ്തപ്പോൾ എനിക്ക് കോമ്പിനേഷൻ കൂടുതൽ ഉള്ളത് ധ്യാനമായിട്ട് ആണെന്ന് മനസിലായി. പ്രണവുമായും ഉണ്ട്, എന്നാലും കൂടുതൽ ധ്യാനിനൊപ്പം തന്നെയാണ്. പിന്നെ ഞാൻ പാസ് ചെയ്തുപോയ നിവിൻ പോളിയുടെ കുറച്ച് സീനുകൾ കണ്ടു. നിവിന് വളരെ കുറച്ച് സീനുകൾ മാത്രമേ ഉള്ളു. എക്സറ്റൻഡഡ്‌ ക്യാമിയോ റോൾ ആണ് നിവിൻ. പക്ഷെ ധ്യാനും നിവിനും എന്നെ അതിൽ ഒരുപാട് എൻഗേജ് ചെയ്യിപ്പിച്ചു.

നിവിൻ എന്നെ ഒരുപാട് ചിരിപ്പിച്ചു. ഞാൻ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയുടെ സമയത്ത് പറഞ്ഞപോലെ നിവിൻ പോളിയുടെ ഒരു ഷോ ഉണ്ടായിരിക്കും ഈ സിനിമയിലും. ധ്യാൻ ഒരു മികച്ച നടൻ ആണെന്ന് ആ സിനിമയിൽ കാണിച്ചിട്ടുണ്ട്. ധ്യാൻ എന്ന വ്യക്തിയുടെ അഭിനയം എന്നെ ഞെട്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ നാല് സിനിമയും അതായത് തിര, കുഞ്ഞിരാമായണം, കപ്യാർ, ഒരേമുഖം ഇതൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങളെ ധ്യാൻ അവതരിപ്പിച്ച സിനിമകൾ ആണ്

ബോക്സ് ഓഫീസിൽ പ്രൊഡ്യൂസർമാർക്ക് ലാഭം ഉണ്ടാക്കി കൊടുത്ത സിനിമയുമാണ് ഇവ നാലും. പിന്നെ അങ്ങോട്ട് കഷ്ടപ്പെട്ടിട്ട് ഒരു സിനിമ മോശമായ റിസൾട്ട് കൊടുത്തപ്പോൾ പോട്ടെ പുല്ല് എന്ന ആറ്റിറ്റ്യൂഡ് പുള്ളി എടുത്തത് ആയിരിക്കും. അവനെ ആദ്യമായി കൊണ്ടുവന്ന ഗുരുവും അവന്റെ ചേട്ടൻ തന്നെയാണ്.

അവന്റെ കഴിവ് എന്താണെന്നു വിനീതിന് അറിയാം. ആ കഴിവിനെ വിനീത് നന്നായി ഉപയോഗിച്ചു. അത് ഒരു സന്തോഷമാണ്. ആ ടീസറിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് എല്ലാ നാറികളും ഉണ്ടല്ലോ എന്നതും ഇത്രയും മണ്ടനായ ഒരു പ്രൊഡ്യൂസറെ ഞാൻ കണ്ടിട്ടില്ല എന്ന് പറയുമ്പോൾ വൈശാഖിന്റെ പേര് എഴുതി കാണിച്ചതാണ് എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത്. കൂട്ടുകാരനെ കളിയാക്കുമ്പോൾ ചിരി കൂടുമല്ലോ. അത് ആ സിനിമയിൽ എന്നെ ഉദ്ദേശിച്ചാണ് പറഞ്ഞിരിക്കുന്നത്.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അജു വർഗീസ് പറയുന്നത്.

ചെന്നൈയിലേക്ക് സിനിമാമോഹവുമായി എത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. അതേസമയം മോഹൻലാലിനെ ഓർമിപ്പിക്കുന്ന ചില അഭിനയ മുഹൂർത്തങ്ങളും പ്രണവിൽ നിന്നും ടീസറിൽ കാണാൻ കഴിയുന്നുണ്ട്.

ഹൃദയം’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവും വിനീതും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത്. മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത് രാംനാഥാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

Latest Stories

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീക്ഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു