ഞാന്‍ 'കാശ്മീര്‍ ഫയല്‍സ്' കണ്ടിട്ടില്ല, അത് മേളകളിലേക്ക് തിരുകി കയറ്റിയതാണ്: അടൂര്‍ ഗോപാലകൃഷ്ണന്‍

‘ദ കാശ്മീര്‍ ഫയല്‍സ്’ വിവാദത്തോട് പ്രതികരിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കാശ്മീര്‍ ഫയല്‍സ് പ്രൊപപ്പഗാന്‍ഡ ആണെന്ന് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാന്‍ നദാവ് ലാപിഡ് ആരോപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

ഡല്‍ഹി ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന പരിപാടിയിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചത്. കാശ്മീര്‍ ഫയല്‍സ് പോലുള്ള ചിത്രങ്ങള്‍ മേളകളിലേക്ക് തിരുകി കയറ്റുന്നതാണ് എന്നാണ് സംവിധായകന്‍ പ്രതികരിക്കുന്നത്. താന്‍ കശ്മീര്‍ ഫയല്‍സ് കണ്ടിട്ടില്ല. കേട്ടിടത്തോളം പ്രചാരണ സ്വഭാവമുള്ള സിനിമയാണ്.

ആരെയെങ്കിലും സന്തോഷിപ്പിക്കാനായി ഇത്തരം ചിത്രങ്ങള്‍ മേളകളിലേക്ക് തിരുകി കയറ്റിയതാണ് എന്ന് സംശയിക്കുന്നുണ്ട് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. അതേസമയം, ജൂറി ചെയര്‍മാന്‍ നദാവ് ലാപിഡിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ മറ്റ് ജൂറി അംഗങ്ങളും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

കാശ്മീര്‍ ഫയല്‍സ് ഒരു വള്‍ഗര്‍ പ്രോപഗണ്ട ചിത്രമാണെന്ന ലാപിഡിന്റെ പ്രസ്താവനയെ തങ്ങള്‍ പിന്തുണക്കുന്നു. അഭിമാനകരമായ ഒരു ചലചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ കാശ്മീര്‍ ഫയല്‍സ് അനുചിതമായ ഒരു അപരിഷ്‌കൃത സിനിമയായി തോന്നി എന്ന് സഹ ജൂറി അംഗങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

നദാവ് ലാപിഡ് നടത്തിയത് വ്യക്തിപരമായ പരാമര്‍ശമല്ല എന്നാണ് മറ്റു ജൂറിമാരുടെ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീര്‍ ഫയല്‍സ് 1990കളിലെ കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവുമാണ് പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക