ഞാന്‍ 'കാശ്മീര്‍ ഫയല്‍സ്' കണ്ടിട്ടില്ല, അത് മേളകളിലേക്ക് തിരുകി കയറ്റിയതാണ്: അടൂര്‍ ഗോപാലകൃഷ്ണന്‍

‘ദ കാശ്മീര്‍ ഫയല്‍സ്’ വിവാദത്തോട് പ്രതികരിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കാശ്മീര്‍ ഫയല്‍സ് പ്രൊപപ്പഗാന്‍ഡ ആണെന്ന് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാന്‍ നദാവ് ലാപിഡ് ആരോപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

ഡല്‍ഹി ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന പരിപാടിയിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിച്ചത്. കാശ്മീര്‍ ഫയല്‍സ് പോലുള്ള ചിത്രങ്ങള്‍ മേളകളിലേക്ക് തിരുകി കയറ്റുന്നതാണ് എന്നാണ് സംവിധായകന്‍ പ്രതികരിക്കുന്നത്. താന്‍ കശ്മീര്‍ ഫയല്‍സ് കണ്ടിട്ടില്ല. കേട്ടിടത്തോളം പ്രചാരണ സ്വഭാവമുള്ള സിനിമയാണ്.

ആരെയെങ്കിലും സന്തോഷിപ്പിക്കാനായി ഇത്തരം ചിത്രങ്ങള്‍ മേളകളിലേക്ക് തിരുകി കയറ്റിയതാണ് എന്ന് സംശയിക്കുന്നുണ്ട് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. അതേസമയം, ജൂറി ചെയര്‍മാന്‍ നദാവ് ലാപിഡിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ മറ്റ് ജൂറി അംഗങ്ങളും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

കാശ്മീര്‍ ഫയല്‍സ് ഒരു വള്‍ഗര്‍ പ്രോപഗണ്ട ചിത്രമാണെന്ന ലാപിഡിന്റെ പ്രസ്താവനയെ തങ്ങള്‍ പിന്തുണക്കുന്നു. അഭിമാനകരമായ ഒരു ചലചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ കാശ്മീര്‍ ഫയല്‍സ് അനുചിതമായ ഒരു അപരിഷ്‌കൃത സിനിമയായി തോന്നി എന്ന് സഹ ജൂറി അംഗങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

നദാവ് ലാപിഡ് നടത്തിയത് വ്യക്തിപരമായ പരാമര്‍ശമല്ല എന്നാണ് മറ്റു ജൂറിമാരുടെ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീര്‍ ഫയല്‍സ് 1990കളിലെ കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവുമാണ് പറഞ്ഞത്.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി