' ആളുകളെ മിസ് ലീഡ് ചെയ്യുന്ന മെസേജ് കൊടുക്കാൻ സിനിമ ഉപയോഗിക്കരുത്'; വിമര്‍ശനവുമായി ആദം ഹാരി

അനശ്വര രാജൻ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രം മൈക്കിനെതിരെ വിമർശനവുമായി ട്രാൻസ് പേഴ്‌സൺ ആദം ഹാരി. ചിത്രം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും പൈസയും പ്രിവിലേജും ഉണ്ടെന്ന് കരുതി ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തെയും ഐഡന്റിറ്റിയേയും ബാധിക്കുന്ന തരത്തിൽ സിനിമ ചെയ്യരുതെന്നും ആദം പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് കണ്ടതിന് ശേഷം ഫേസ്ബുക്ക് ലൈവിലൂടെയാണ് ആദം ഹാരി പ്രതികരിച്ചത്.

ചിത്രം നീന പ്ലസ് അർജുൻ റെഡ്ഡിയുടെ കംപ്ലീറ്റ് പാക്കേജാണെന്നും ടോക്‌സിസിറ്റിയും നീനയും അർജുൻ റെഡ്ഡിയുമൊക്കെ കംപെയ്ൻ ചെയ്‌തെടുത്താൽ എങ്ങനെയിരിക്കും, അതാണ് ഈ സിനിമ കണ്ടപ്പോൾ തോന്നിയതെന്നും ആദം ഹാരി പറഞ്ഞു. പൈസ ഉള്ളവർക്ക് സിനിമ എടുക്കുകയോ പ്രൊമോഷൻ ചെയ്യുകയോ ചെയ്യാം. പക്ഷേ ഒരു കൂട്ടം മനുഷ്യർ കഷ്ടപ്പെട്ട് നേടിയെടുത്ത ഐഡന്റിറ്റി ചോദ്യം ചെയ്യുന്ന, അല്ലെങ്കിൽ ആളുകളെ മിസ് ലീഡ് ചെയ്യുന്ന മെസേജ് കൊടുക്കാൻ സിനിമ ഉപയോഗിക്കരുത്.

നമ്മളെ പോലെയുള്ള ആളുകളുടെ ജീവിതം ഒരുപാട് പ്രശ്‌നങ്ങളുള്ളതാണ്. അതിനിടക്ക് ഇതുപോലെ മിസ് ലീഡിങ്ങായിട്ടുള്ള കാര്യങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നത് പ്രോബ്ലമാറ്റിക്കാണെന്നും ആദം ഹാരി പറഞ്ഞു. ടോക്‌സിക് മസ്‌കുലിനിറ്റി കാണിക്കുന്നത്, കള്ള് കുടിക്കുന്നത്, ആൺകുട്ടികളുടെ കൂടെ കറങ്ങി നടക്കുന്നത് പുറത്തിറങ്ങാൻ പറ്റുന്നത് ഇതൊക്കെ കാണിക്കാനാണ് ശ്രമിച്ചതെങ്കിൽ ശ്രമിച്ചോളൂ. പക്ഷേ ഒരു കൂട്ടം ആളുകൾ ഇത്രയും നാൾ ഫൈറ്റ് ചെയ്ത് നേടിയെടുത്ത വിസിബിളിറ്റി ഉണ്ടല്ലോ അതിനെ ചോദ്യം ചെയ്യുന്ന രീതിയിലാവുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്.

സിനിമയ്ക്കിടയിലെ ഇന്റർവെല്ലിന് ഇറങ്ങിയപ്പോൾ മുതൽ കുറച്ച് ആളുകൾ വന്ന് പോസിറ്റീവ് റിവ്യൂ ഇടണം എന്ന് പറഞ്ഞ് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. പൈസ കൊടുത്ത് ആളുകളെ കൊണ്ട് പോസിറ്റീവ് റിവ്യൂ ചെയ്യിക്കാൻ ജോൺ എബ്രഹാമിന് പൈസയും പ്രിവിലേജും ഉണ്ടായിരിക്കും. പക്ഷേ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്.

സിനിമയുടെ ഫസ്റ്റ് പാർട്ടിൽ ചൈൽഡ് അബ്യൂസിന്റെ കാര്യം കാണിക്കുന്നുണ്ട്. ട്രാൻസ് പേഴ്‌സൻസിനോട് സ്ഥിരമായി സൈക്കോളജിസ്റ്റുകളും റിസർച്ച് സ്‌കോളേഴ്‌സും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ചൈൽഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ടോ, സെക്ഷ്വൽ ഹരാസ്‌മെന്റ് നേരിടേണ്ടി വന്നിട്ടുണ്ടോ, അതുകൊണ്ടാണോ ട്രാൻസ് പേഴ്‌സണാവുന്നത് എന്നൊക്കെ. ചൈൽഡ് അബ്യൂസ് വളരെ സീരിയസ് ആയിട്ടുള്ള കാര്യമാണ്.

ചൈൽഡ് അബ്യൂസ് നേരിട്ടവരാണ് ഇങ്ങനെ പ്രശ്‌നങ്ങളുണ്ടാകുന്നവരെന്നും സെക്ഷ്വൽ ഓറിയന്റേഷൻ ഉണ്ടാകുന്നവരെന്നുമുള്ള തെറ്റിദ്ധാരണകൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന രീതി കൂടി ഈ സിനിമയിൽ കണ്ടു. അത് വളരെ പെയ്ൻഫുള്ളായി തോന്നി. ഇതൊരു സ്ത്രീയുടെ കഥയാണ്, ട്രാൻസ് പേഴ്‌സന്റെ കഥയല്ല എന്നാണ് ന്യായീകരണമായി പറയുന്നതെങ്കിൽ ഇത് തന്നെയല്ലേ ചാന്ത്‌പൊട്ടും ചെയ്തിട്ടുള്ളത്. ഇപ്പോഴും ആ സിനിമ എത്ര ട്രാൻസ് പേഴ്‌സണിന് ബുദ്ധിമുട്ടാക്കുന്നുണ്ടെന്നും’ ആദം ഹാരി പറഞ്ഞു.

Latest Stories

തകരാറുകൾ പരിഹരിച്ചു, തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ആശുപത്രി കിടക്കയിൽ നിന്നും തുറന്നടിച്ച് എലിസബത്ത്

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി

വിരാട് കോഹ്ലിയോടും രോഹിത് ശർമ്മയോടും വിരമിക്കൽ ആവശ്യപ്പെട്ടു? ഒടുവിൽ വിശദീകരണവുമായി ബിസിസിഐ

ദയാധനത്തിൽ അഭിപ്രായ ഭിന്നത, തീരുമാനം എടുക്കാതെ തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചനത്തിൽ ചർച്ചകൾ ഇന്നും തുടരും

IND VS ENG: മോനെ ഗില്ലേ, വെറുതെ അവന്മാരുടെ നെഞ്ചത്തോട്ട് കേറണ്ട കാര്യമുണ്ടായിരുന്നോ? ഇപ്പോൾ കളി തോറ്റപ്പോൾ സമാധാനമായില്ലേ: മുഹമ്മദ് കൈഫ്

IND VS ENG: മോനെ ബുംറെ, എന്നോട് ദേഷ്യം ഒന്നും തോന്നരുത്, ആ ഒരു കാര്യത്തിൽ നീ ആ താരത്തെ കണ്ട് പഠിക്കണം, അതാണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം

IND VS ENG: ആ ഒരു മണ്ടത്തരം ജഡേജ കാണിച്ചു, ഇല്ലായിരുന്നെങ്കിൽ നമ്മൾ വിജയിച്ചേനെ: അനിൽ കുംബ്ലെ