'ആ വാര്‍ത്ത വ്യാജം, കുറച്ചുകാലം മാത്രമേ അയാള്‍ എനിക്കൊപ്പം ഉണ്ടായിരുന്നുള്ളൂ'; കുറിപ്പുമായി വരലക്ഷ്മി

തന്റെ മാനേജറായിരുന്ന ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് നടി വരലക്ഷ്മി ശരത്കുമാര്‍. ആ വാര്‍ത്തയില്‍ ഒരു സത്യവുമില്ലെന്നും എന്‍ഐഎ സമന്‍സ് അയച്ചിട്ടില്ലെന്നും മാത്രമല്ല ഗവണ്‍മെന്റുമായി ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും തനിക്ക് സന്തോഷമേ ഒള്ളൂവെന്നും നടി എക്‌സില്‍ കുറിച്ചു.

‘ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ എനിക്ക് നോട്ടിസ് അയച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകളിലും ഊഹാപോഹങ്ങളിലും യാതൊരു സത്യവുമില്ല. അങ്ങനെയൊരു സമന്‍സോ നോട്ടിസോ അയച്ചിട്ടില്ല. എന്നെ ചോദ്യം ചെയ്യാനും ആരും ആവശ്യപ്പെട്ടിട്ടില്ല.

May be an illustration of text

3 വര്‍ഷം മുമ്പ് ഒരു ഫ്രീലാന്‍സ് മാനേജരായിട്ടാണ് മിസ്റ്റര്‍ ആദിലിംഗം എന്നോടൊപ്പം ജോയിന്‍ ചെയ്യുനത്. കുറച്ചുകാലം മാത്രമേ അയാള്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഈ കാലയളവില്‍ ഞാന്‍ മറ്റ് പല ഫ്രീലാന്‍സ് മാനേജര്‍മാരുമായും ജോലി ചെയ്തിട്ടുമുണ്ട്.

അദ്ദേഹത്തിന്റെ കാലാവധിക്കുശേഷം, ഇന്നുവരെ ഞങ്ങള്‍ പരസ്പരം സംസാരിക്കുകയോ, മറ്റ് ആശയവിനിമയമോ നടത്തിയിട്ടില്ല. വാര്‍ത്ത കണ്ട് ഞാനും ഞെട്ടിപ്പോയി. മാത്രമല്ല ഗവണ്‍മെന്റുമായി ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും എനിക്ക് സന്തോഷമേ ഒള്ളൂ. താരങ്ങളെ ഒരു കാര്യവുമില്ലാതെ ഇതുപോലുള്ള വ്യാജവാര്‍ത്തകളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമാണ്’ കുറിപ്പില്‍ വരലക്ഷ്മി പറഞ്ഞു.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി