ഐ ലവ് യു എന്ന് എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്.. ഒരു ഭര്‍ത്താവില്‍ നിന്നും ഭാര്യ ആഗ്രഹിക്കുന്നതൊന്നും പാര്‍ത്ഥിപനില്‍ നിന്നും കിട്ടയില്ല: നടി സീത

തന്റെയും നടന്‍ പാര്‍ത്ഥിപന്റെയും പ്രണയത്തെയും വിവാഹമോചനത്തെയും കുറിച്ച് പറഞ്ഞ് നടി സീത. താനാണ് പാര്‍ത്ഥിപനോട് പ്രണയം പറഞ്ഞത്, തന്റെ അമിത പ്രതീക്ഷ കാരണമാണ് കുടുംബം തകര്‍ന്നത് എന്നൊക്കെ നടന്‍ കള്ളം പറയുകയാണ് എന്നാണ് സീത ഇപ്പോള്‍ വ്യക്തമാക്കുന്നത്.

പല അഭിമുഖങ്ങളിലും പാര്‍ത്ഥിപന്‍ പറഞ്ഞിട്ടുണ്ട്, പ്രണയം ആദ്യം തുറന്ന് പറഞ്ഞത് സീതയാണെന്ന്, മാത്രവുമല്ല സീതയുടെ അമിത പ്രതീക്ഷകളാണ് ദാമ്പത്യം തകരാന്‍ കാരണം എന്നും പാര്‍ത്ഥിപന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് എല്ലാം തെറ്റാണ്, കള്ളമാണ്. തങ്ങളുടെ രണ്ട് പേരുടെ മനസ്സിലും പ്രണയം ഉണ്ടായിരുന്നു.

ഇല്ല എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ അത് തന്നെ കൊണ്ട് ആദ്യം പറയിപ്പിക്കുകയായിരുന്നു. എപ്പോള്‍ ഫോണ്‍ വിളിച്ചാലും, ‘ആ മൂന്ന് വാക്ക് എപ്പോള്‍ പറയും, പ്ലീസ് ആ വാക്ക് പറയൂ’ എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. പക്ഷെ അതെന്തോ തനിക്ക് ഉള്ളില്‍ നിന്ന് വന്നില്ല.

അങ്ങനെ ഒരു ദിവസം സംസാരത്തിന് ഇടയില്‍ എന്റെ വായില്‍ നിന്ന് തന്നെ വന്ന് പോയതാണ്, ഐ ലവ് യൂ എന്ന്. അതാണ് വേര്‍പിരിഞ്ഞ ശേഷവും അദ്ദേഹം പറയുന്നത്, താനാണ് ഇഷ്ടം പറഞ്ഞത് എന്ന്. അതിന് പിന്നിലുള്ള സത്യം ഇതാണ്. ആ സത്യത്തെ മറച്ച് വച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും സംസാരിക്കുന്നത്.

താന്‍ പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാണ് ദാമ്പത്യം തകര്‍ന്നത് എന്ന് അദ്ദേഹം പറയുന്നതിനോട് ഞാന്‍ യോജിക്കുന്നു. ശരിയാണ്, ജീവിതത്തിലും പ്രണയത്തിലും ഒരു ഭര്‍ത്താവില്‍ നിന്ന് അര്‍ഹിയ്ക്കുന്ന സ്നേഹവും പരിഗണനയും പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല എന്നത് തന്നെയാണ് ബന്ധം തകരാന്‍ കാരണം എന്നാണ് സീത പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക