ആ ഡയലോഗ് പറയണമെങ്കില്‍ നൂറ് രൂപ തരണമെന്ന് ഞാന്‍ മധു സാറിനോട് പറഞ്ഞു, മറുപടി ഇങ്ങനെയായിരുന്നു..: സീമ പറയുന്നു

നിരവധി സിനിമകളില്‍ ഒന്നിച്ചെത്തിയ താരങ്ങളാണ് മധുവും സീമയും. ആദ്യമായി മധുവിനെ കണ്ടതിനെ കുറിച്ചും പരിചയപ്പെട്ടതിനെ കുറിച്ചും തുറന്നു പറയുകയാണ് സീമ ഇപ്പോള്‍. മധു സംവിധാനം ചെയ്ത ‘ധീര സമീരേ യമുനാ തീരേ’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ആദ്യമായി കാണുന്നത് എന്നാണ് സീമ പറയുന്നത്.

”ധീര സമീരേ യമുനാ തീരേ സിനിമയുടെ സെറ്റില്‍ വച്ചാണ് മധു സാറിനെ ഞാന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ചിത്രത്തിന്റെ സംവിധാനവും മധു സാറായിരുന്നു. തങ്കപ്പന്‍ മാഷുടെ ശിഷ്യയായി ഒരു ഗ്രൂപ്പ് ഡാന്‍സിലെ അംഗമായിട്ടാണ് ആ സിനിമയിലേക്ക് ഞാന്‍ എത്തുന്നത്.”

”എല്ലാവരും ബഹുമാനം കലര്‍ന്ന ഭയത്തോടെയാണ് മധു സാറിനെ കണ്ടിരുന്നത്. നൃത്ത സംഘത്തില്‍പ്പെട്ട ഞാന്‍ മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ എന്നോട് ഒരു ഡയലോഗ് പറയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഡയലോഗ് പറയണമെങ്കില്‍ നൂറ് രൂപ തരണമെന്ന് ഞാന്‍ മധു സാറിനോട് പറഞ്ഞു.”

”അത് ഞങ്ങളുടെ നിയമമായിരുന്നു. സിനിമാ ഡാന്‍സ് അസോസിയേഷനില്‍പ്പെട്ട ഒരാളും നൃത്തം ചെയ്യുകയല്ലാതെ ഡയലോഗ് പറയേണ്ട കാര്യമില്ല. അങ്ങനെ ചെയ്യേണ്ടി വന്നാല്‍ അഡീഷണല്‍ ചാര്‍ജ് ഈടാക്കാം. എന്റെ മറുപടി കേട്ടപ്പോള്‍ മധു സാര്‍ പറഞ്ഞു, പൈസയൊന്നും തരാനാവില്ല. നീ ഡയലോഗ് പറയുകയും വേണ്ട എന്ന്.”

”പക്ഷേ, എന്നോട് യാതൊരുവിധ പരിഭവവും പിന്നീട് മധു സാര്‍ കാണിച്ചില്ല. ആ സിനിമ കഴിഞ്ഞ ശേഷം മധു സാറിനെ ഞാന്‍ കാണുന്നത് ‘ഇതാ ഇവിടെ വരെ’യുടെ സെറ്റില്‍ വച്ചാണ്. ശശിയേട്ടന്റെ സംവിധാനത്തില്‍ ആദ്യമായി ഞാന്‍ അഭിനയിച്ച ചിത്രമായിരുന്നു അത്” എന്നാണ് സീമ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക