ബാങ്ക് ബാലന്‍സ് കാലിയായി, കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, പക്ഷെ..: സംയുക്ത

കരിയറിന്റെ തുടക്കകാലത്ത് ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി സംയുക്ത. തന്റെ ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു എന്നാണ് സംയുക്ത പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത സംസാരിച്ചത്.

കരിയറില്‍ അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു. കൊച്ചിയില്‍ ഗ്രാന്റ് പാരന്റ്‌സിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഞാന്‍ സ്ട്രഗിള്‍ ചെയ്യുകയാണെന്ന് കുടുംബം അറിയരുതായിരുന്നു. അവരെ സംബന്ധിച്ച് ഞാന്‍ ഓക്കെയാണ്. പക്ഷെ എന്റെ ബാങ്ക് ബാലന്‍സ് ഏറെക്കുറെ കാലിയായി. കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

ഒരു ദിവസം രാത്രി തനിക്ക് ഒരു സിനിമ വേണം, നല്ല സംവിധായകനും അറിയപ്പെടുന്ന നായകനുമുള്ള നല്ല പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമ വേണമെന്ന് സ്വയം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ തനിക്ക് തീവണ്ടി എന്ന സിനിമ ലഭിച്ചു എന്നാണ് സംയുക്ത പറയുന്നത്. സംയുക്തയ്ക്ക് ഏറെ പ്രശസ്തി നല്‍കിക്കൊടുത്ത സിനിമയാണ് തീവണ്ടി.

അതേസമയം, പേരില്‍ നിന്നും മേനോന്‍ എന്ന ജാതിപ്പേര് ഒഴിവാക്കിയതിനെ കുറിച്ചും നടി സംസാരിച്ചു. ഇപ്പോഴും സംയുക്ത മേനോന്‍ എന്ന് വിളിക്കുമ്പോള്‍ ദേഷ്യം വരാറുണ്ട്. മറ്റാെരാളോടല്ല ദേഷ്യപ്പെടാറ്. എന്റെ മാനേജരോടും മറ്റുമാണ്. അടുത്തിടെ എന്റെ ബൈറ്റിന് വേണ്ടി ഒരു കണ്ടന്റ് അയച്ചു.

അതില്‍ എഴുതിയത് സംയുക്ത മേനോന്‍ എന്നാണ്. ഞാന്‍ ബൈറ്റ് പറയില്ലെന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് അദ്ദേഹം ചോദിച്ചു. ഇത് നോക്കിയിട്ട് തിരിച്ച് വാ എന്ന് പറഞ്ഞു. ഇടയ്ക്കിടെ ഒരേ കാര്യം പറയേണ്ടത് തളര്‍ത്തും. രണ്ട് വര്‍ഷമായി ജാതിപ്പേര് എടുത്ത് മാറ്റിയിട്ട് എന്നാണ് സംയുക്ത പറയുന്നത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം