മലയാളികള്‍ ഇപ്പോഴും ജാതിപ്പേര് ചേര്‍ത്ത് തന്നെയാണ് വിളിക്കുന്നത്, മാറ്റം വരുത്താന്‍ ഒരാള്‍ മാത്രം ശ്രമിച്ചാല്‍ പോര: സംയുക്ത

തന്റെ നിലപാടുകള്‍ പരസ്യമായി തന്നെ തുറന്നു പറഞ്ഞ താരമാണ് സംയുക്ത. തന്റെ പേരിനൊപ്പമുള്ള ‘മേനോന്‍’ എന്ന ജാതിവാല്‍ തനിക്ക് വേണ്ടെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം തന്റെ പേര് സംയുക്ത എന്ന് മാത്രമാക്കി താരം മാറ്റിയിരുന്നു.

തെലുങ്കിലും തമിഴിലും സംയുക്ത എന്ന് മാത്രമാണുള്ളതെന്നും എന്നാല്‍ മലയാളികള്‍ ഇപ്പോഴും തന്നെ ജാതിപ്പേര് ചേര്‍ത്താണ് വിളിക്കുന്നത് എന്നാണ് സംയുക്ത ഇപ്പോള്‍ പറയുന്നത്. മാറ്റം വരുത്താന്‍ താന്‍ ഒരാള്‍ മാത്രം ശ്രമിച്ചാല്‍ മാത്രം സാധ്യമാകുന്നില്ല.

തെലുങ്കിലും തമിഴിലും സിനിമ ചെയ്യുമ്പോള്‍ അണിയറ പ്രവര്‍ത്തകരോട് സംയുക്ത എന്നു മാത്രം പേര് നല്‍കിയാല്‍ മതിയെന്ന് പറയാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും മേനോന്‍ ചേര്‍ത്ത് മാത്രമേ പറയാറുള്ളു എന്നാണ് സംയുക്ത പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

അടുത്ത കാലത്ത് വിവാദങ്ങളിലും സംയുക്ത അകപ്പെട്ടിരുന്നു. ‘ബൂമറാംഗ്’ എന്ന സിനിമയുടെ പ്രമോഷന് എത്താതിരുന്ന താരത്തിനെതിരെ നടന്‍ ഷൈന്‍ ടോം ചാക്കോയും സിനിമയുടെ നിര്‍മ്മാതാവും രംഗത്തെത്തുകയായിരുന്നു. ‘വാത്തി’ എന്ന സിനിമയും ഇതേ സമയത്ത് ആയിരുന്നു റിലീസ് ചെയ്തിരുന്നത്.

ധനുഷിനൊപ്പം വാത്തിയുടെ പ്രമോഷന്‍ പരിപാടികളില്‍ സംയുക്ത എത്തിയിരുന്നു. പ്രമോഷന് വേണ്ടി സംയുക്തയെ സമീപിച്ചപ്പോള്‍ 35 കോടിയുടെ ബിഗ് ബജറ്റ് ചിത്രം ചെയ്യുകയാണ്, തനിക്ക് തന്റെ കരിയര്‍ നോക്കണം എന്നൊക്കെയാണ് സംയുക്ത പറഞ്ഞത് എന്നായിരുന്നു ‘ബൂമറാംഗ്’ നിര്‍മ്മാതാവ് പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക