ഒരു പ്രശ്‌നങ്ങളുമില്ലെന്ന് മൊഴി കൊടുത്ത നടി ആരെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്, റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്ത് വിടണമെന്ന് പറയില്ല: രേവതി

ഡബ്ല്യൂസിസിയുടെ ഒരു സ്ഥാപക അംഗം സിനിമാ മേഖലയില്‍ ഒരു പ്രശ്‌നങ്ങളുമില്ലെന്ന് മൊഴി കൊടുത്തെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും അത് ആരെന്ന് പറയാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് നടി രേവതി. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് രേവതിയുടെ പ്രതികരണം.

”ഡബ്ല്യൂസിസിയുടെ ഒരു സ്ഥാപക അംഗം റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എന്താണെന്ന് എനിക്ക് അറിയില്ല. അതിനെ കുറിച്ച് എനിക്ക് പറയാന്‍ ബുദ്ധിമുട്ടുണ്ട്. അതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അവര്‍ പറഞ്ഞത് പറഞ്ഞു. ഇനി അതിനെപ്പറ്റി ചര്‍ച്ചകളുടെ ആവശ്യമില്ല. ഡബ്ല്യൂസിസിക്ക് ഈ റിപ്പോര്‍ട്ട് പുറത്തു വരണം എന്നു തന്നെ ആയിരുന്നു ആഗ്രഹം.”

”കാരണം എന്താണ് പ്രശ്‌നങ്ങള്‍ എന്ന് നമുക്ക് അറിയണം. എന്നാല്‍ മാത്രമല്ലെ അതിന് പ്രതിവിധി കണ്ടെത്താന്‍ കഴിയുകയുള്ളൂ” എന്നാണ് രേവതി പറയുന്നത്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്ത് വിടണം എന്ന് പറയില്ലെന്നും രേവതി വ്യക്തമാക്കി. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്ത് വിടണം എന്ന് പറയില്ല. കാരണം കമ്മറ്റിക്ക് മുന്നില്‍ ഒരുപാട് പേര്‍ വന്ന് അവരുടെ അനുഭവങ്ങള്‍ മനസ് തുറന്നു സംസാരിച്ചിട്ടുണ്ട്.”

”സ്ത്രീകളും പുരുഷന്മാരും അതില്‍ ഉണ്ട്. അവരുടെ സ്വകാര്യത മാനിച്ചു കൊണ്ട് മാത്രമേ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയൂ. ആള്‍ക്കാരെ പ്രതിരോധത്തില്‍ ആക്കാന്‍ വേണ്ടി അല്ല ഈ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഒരു പഠനം ആണ്. എന്തൊക്കെയാണ് കുഴപ്പങ്ങള്‍ എന്ന് കണ്ടെത്താനുള്ള ഒരു പഠനം. ഇനി ഈ റിപ്പോര്‍ട്ടിന്‍ പ്രകാരം ആയിരിക്കും ഭാവിയിലുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.”

”കമ്മീഷന് മുന്നില്‍ പരാതി പറഞ്ഞ വ്യക്തികള്‍ക്ക് നിയമനടപടികളുമായി മുന്നോട്ട് പോകണമെങ്കില്‍ അത് ഓരോരുത്തരുടെയും തീരുമാനമാണ്. ഈ കമ്മീഷനെ നിയോഗിച്ചത് സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വേണ്ടിയായിരുന്നു. അവര്‍ അത് വൃത്തിയായി ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഇനി സിനിമാ മേഖലയില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ തീരുമാനം എടുക്കേണ്ടതാണ്” എന്നാണ് രേവതി പറയുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു