അഞ്ചു മിനിറ്റോളം അയാള്‍ തുടര്‍ച്ചയായി ചുംബിച്ചു കൊണ്ടിരുന്നു: നേരിടേണ്ടി വന്ന ലൈംഗികചൂഷണത്തെ കുറിച്ച് നടി രേഖ

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നടി രേഖ. ഇപ്പോഴിതാ അവരുടെ ഒരു തുറന്നു പറച്ചിലാണ് ബോളിവുഡില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചാന സഫര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു നടിക്ക് ഈ അനുഭവമുണ്ടായത്. ബിശ്വജിത്ത് ചാറ്റര്‍ജി എന്ന ബംഗാളി നടനാണ് തന്നോട് മോശമായി പെരുമാറിയതെന്നും. അതിന് സിനിമയുടെ സംവിധായകനും ഛായാഗ്രഹകനുമായ രാജാ നവാതെ ഉള്‍പ്പടെ എല്ലാവരും ഇതിനെ പ്രോത്സാഹിപ്പിച്ചുവെന്നും നടി ആരോപിച്ചു.

15 വയസ്സ് മാത്രമായിരുന്നു ഇത് നടക്കുമ്പോള്‍ താരത്തിന് പ്രായം. ബിശ്വജിത്ത് ചാറ്റര്‍ജിക്ക് അന്ന് 30 വയസും. ബോംബെ മെഹബൂബ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ആക്ഷന്‍ പറഞ്ഞു ഷോട്ട് തുടങ്ങി ഏകദേശം അഞ്ച് മിനിറ്റ് നേരത്തോളം ഇയാള്‍ നടിയെ ഉമ്മ വെയ്ക്കുകയായിരുന്നു. 5 മിനിറ്റ് മുഴുവന്‍ ഇത് തുടര്‍ന്നു എന്നും നടി പറയുന്നു. എന്നാല്‍ കണ്ണുപൂട്ടി എല്ലാം സഹിച്ചു നില്‍ക്കേണ്ടി വന്നു താരത്തിന്. ഒരു കണ്ണിലൂടെ കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നുവെന്നും രേഖ പറയുന്നു. ഇത് സംഭവിക്കുമ്പോള്‍ സെറ്റില്‍ ഉണ്ടായിരുന്നവര്‍ എല്ലാം ആര്‍പ്പു വിളിക്കുകയായിരുന്നുവെന്നും നടി പറയുന്നു.

എന്നാല്‍ ഈ വിഷയം വിവാദമായതിനു ശേഷം നടന്‍ ബിശ്വജിത് തന്നെ പ്രതികരണവുമായി എത്തിയിരുന്നു. ‘ഞാന്‍ ഇതൊന്നുമറിയാതെ അല്ല. ആ ചുംബനരംഗം കഥയില്‍ ആവശ്യമുണ്ടായിരുന്നു. അല്ലാതെ ഞാനാവശ്യപ്പെട്ടു കൂട്ടിച്ചേര്‍ത്തത് അല്ല. ഞങ്ങള്‍ രേഖയെ ചതിച്ചത് പോലെ ഒരു ചിന്ത അവര്‍ക്ക് ഉണ്ടായി. സത്യത്തില്‍ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. – നടന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക