'ബലമായി കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു, എന്നെ കൊന്നതിന് ശേഷം മാത്രമേ തനിക്ക് എന്തെങ്കിലും ചെയ്യാനാകൂ എന്ന് തറപ്പിച്ചു പറഞ്ഞു'; അജ്മല്‍ അമീറിനെതിരെ ഗുരുതര ആരോപണവുമായി നടി

നടന്‍ അജ്മല്‍ അമീറില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് തുറന്നുപറഞ്ഞ് തമിഴ് നടി നര്‍വിനി ദേരി. ഓഡിഷന്‍ ആണെന്ന പേരില്‍ വിളിച്ചു വരുത്തിയ ശേഷം മോശമായി പെരുമാറി. ബലമായി കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. റൂം ബോയ് വന്നപ്പോള്‍ അജ്മല്‍ വാതില്‍ തുറന്നയുടനെ താന്‍ ഇറങ്ങിയോടുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടത് എന്നാണ് നര്‍വിനി പറയുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

നര്‍വിനിയുടെ വാക്കുകള്‍:

അജ്മല്‍ അമീറിനെതിരെ ആദ്യം രംഗത്ത് വന്നത് ഒരുപക്ഷെ ഞാനായിരിക്കും. മുമ്പ് എന്റെ സുഹൃത്തിന് നല്‍കിയ ഇന്‍സ്റ്റഗ്രാം ഇന്റര്‍വ്യൂവിലാണ് ഞാന്‍ അജ്മല്‍ അമീറിന്റെ അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. 2018ല്‍ ആണ് സംഭവം, ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ ചെന്നൈയിലെ ഒരു മാളില്‍ വച്ചാണ് അജ്മല്‍ അമീറിനെ ആദ്യമായി കാണുന്നത്. എനിക്ക് അജ്മലിനെ അത്ര പരിചയമില്ലായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അത് അജ്മല്‍ അമീര്‍ ആണെന്ന് പറഞ്ഞു തന്നത്. അവിടെ വച്ച് തന്നെ അജ്മല്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന ആളല്ലേ, തന്റെ അടുത്ത ചിത്രത്തിലേക്ക് ഒരു നായികയെ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു. അന്ന് സംസാരിച്ചു, ഞങ്ങള്‍ നമ്പറൊക്കെ ഷെയര്‍ ചെയ്താണ് പിരിഞ്ഞത്. പിന്നീട് വാട്‌സ്ആപ്പില്‍ മെസജ് അയക്കുകയും ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്തു.

പിന്നീട് അജ്മല്‍ എന്നെ ഓഡിഷന് ചെല്ലണമെന്ന് പറഞ്ഞു വിളിച്ചു. പക്ഷെ ഞാന്‍ അടുത്ത ദിവസം ഡെന്‍മാര്‍ക്കിലേക്ക് പോകുന്നതിനാല്‍ വരാന്‍ കഴിയില്ലെന്ന് അറിയിച്ചു. എങ്കില്‍ ഇപ്പോള്‍ തന്നെ വന്നു ടീമിനെ മീറ്റ് ചെയ്യാം എന്ന് അജ്മല്‍ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് ഓഡിഷനും തീരുമാനവുമൊക്കെ എങ്ങനെ നടക്കും എന്ന് ഞാന്‍ അജ്മലിനോട് ചോദിച്ചു. അതൊന്നും കുഴപ്പമില്ല. ഇവിടം വരെ വന്നിട്ടു പോയാല്‍ ബാക്കി കാര്യങ്ങള്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. സിനിമ തുടങ്ങാന്‍ സമയമെടുക്കുമെന്നും പറഞ്ഞു. അന്ന് രാത്രിയാണ് എനിക്ക് ഡെന്‍മാര്‍ക്കിലേക്ക് ഫ്‌ലൈറ്റ്. എങ്കിലും ഓഡിഷന് പോകാമെന്ന് ഞാന്‍ തീരുമാനിച്ചു. സാധാരണ ഓഡിഷന് പോകുമ്പോള്‍ എന്റെ കൂടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടാകുമായിരുന്നു. അന്ന് അതും ഉണ്ടായില്ല. പിന്നെ അറിയപ്പെടുന്ന ആളായതിനാല്‍ എനിക്ക് പേടിയൊന്നും തോന്നിയില്ല. അജ്മല്‍ ലൊക്കേഷന്‍ അയച്ചു തന്നപ്പോള്‍ ഞാന്‍ ഗൂഗിള്‍ ചെയ്ത് നോക്കി. ഇതത്ര പ്രസിദ്ധമായ ഹോട്ടലൊന്നും അല്ലല്ലോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അങ്ങനെയല്ലെന്ന് അജ്മലും പറഞ്ഞു. ആ സ്ഥലത്ത് എത്തിയപ്പോള്‍ തന്നെ എനിക്ക് പന്തികേട് തോന്നിയിരുന്നു.

ഞാന്‍ അകത്തേക്ക് ചെന്ന് കതക് മുട്ടിയപ്പോള്‍ അജ്മല്‍ വാതില്‍ തുറന്നു. ടീം അംഗങ്ങള്‍ എവിടെയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ ഇപ്പോള്‍ പുറത്തേക്ക് പോയെന്ന് അജ്മല്‍ പറഞ്ഞു. എങ്കില്‍ നമുക്ക് താഴെ കാത്തിരിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അജ്മല്‍ അതിന് സമ്മതിച്ചില്ല. എന്തോ ശരയില്ലെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു. ഞാന്‍ റൂമിലേക്ക് കയറിപ്പോള്‍ അജ്മല്‍ എനിക്ക് ഭക്ഷണം വിളമ്പി. ഞാനത് നിരസിച്ചു. 20 മിനിറ്റില്‍ ഞാന്‍ മെസജ് അയച്ചില്ലെങ്കില്‍ എന്നെ വിളിക്കണമെന്ന് ഒരു സുഹൃത്തിന് ഞാന്‍ മെസജ് അയച്ചിട്ടു.

ഇതിനിടെ അജ്മല്‍ എന്റെ ബാഗ് എടുത്തുമാറ്റി എന്റെ അടുത്ത് വന്നിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ കൈ കഴുകണമെന്ന് പറഞ്ഞു വാഷ്‌റൂമിലേക്ക് കയറി. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ അവിടെയിരുന്ന് ആലോചിച്ചു. ഞാന്‍ മുമ്പ് സൈക്യാട്രി ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. ഇതുപോലുള്ള ഒരുപാട് പേരെ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഞാന്‍ പുറത്തിറങ്ങിയതും അയാള്‍ മ്യൂസിക് ഓണ്‍ ചെയ്ത് എന്റെ കൈയ്യില്‍ പിടിച്ചു. ഡാന്‍സ് ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ കൈ വിടുവിച്ച് നിങ്ങളുടെ ഉദ്ദേശം എനിക്ക് മനസിലായി, പക്ഷെ ഞാന്‍ അതിനല്ല വന്നത് എന്ന് പറഞ്ഞു. നീ ഇതെന്താണ് പറയുന്നത്, ഞാനൊരു സുന്ദരനാണ് എത്ര പെണ്‍കുട്ടികള്‍ എന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നറിയാമോ” എന്നൊക്കെ അയാള്‍ എന്നോട് ചോദിച്ചു. ഞാന്‍ അയാളെ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുകയാണ് ചെയ്തത്. താന്‍ വലിയ സംഭവമൊന്നുമല്ലെന്നും എനിക്ക് ഒട്ടും ഇഷ്ടമായില്ലെന്നുമൊക്കെ ഞാന്‍ പറഞ്ഞു. ഇതിനിടയില്‍ അയാള്‍ എന്നെ ബലമായി കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചതും ഞാന്‍ തടഞ്ഞു. തനിക്ക് എന്നെ എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ എന്നെ കൊന്നതിന് ശേഷം മാത്രമായിരിക്കുമെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു.

പെട്ടെന്ന് അയാള്‍ക്കൊരു കോള്‍ വന്നു. ഈ സമയം ഞാന്‍ എന്റെ ഫോണ്‍ എടുത്ത് എന്നെ കാത്തു നിന്നിരുന്ന ഊബര്‍ ഡ്രൈവറെ അലേര്‍ട്ട് ചെയ്തു. എന്റെ സഹോദരിമാര്‍ പുറത്തു കാത്തു നില്‍ക്കുന്നുണ്ടെന്ന് ഞാന്‍ അജ്മലിനോട് കള്ളം പറഞ്ഞു. ഇനിയും ഞാന്‍ പോയില്ലെങ്കില്‍ അവര്‍ മുകളിലേക്ക് കയറി വരുമെന്നും ഞാന്‍ പറഞ്ഞു. കൃത്യസമയത്ത് എനിക്കൊരു കോളും വന്നു. ആ സമയം റൂം ബോയി കോളിങ് ബെല്ല് അടിച്ചു. എനിക്ക് തുറക്കാന്‍ പറ്റുന്ന ഉയരത്തില്‍ ആയിരുന്നില്ല വാതിലിന്റെ കൊളുത്തുണ്ടായിരുന്നത്. അജ്മല്‍ വാതില്‍ തുറന്നയുടനെ ഞാന്‍ ഇറങ്ങിയോടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഞാന്‍ അവിടെ നിന്ന് രക്ഷപെട്ടത്. എന്റെ സുഹൃത്തിനോട് ഞാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി. അന്വേഷിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളോട് അജ്മല്‍ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. ഈ സംഭവത്തിന് ശേഷവും അയാള്‍ എനിക്ക് നിരന്തരം മെസജ് അയക്കുമായിരുന്നു. സ്റ്റോറി പോസ്റ്റ് ചെയ്താലൊക്കെ ഉടന്‍ മെസജുമായി വരും. ഇനിയും കാണാന്‍ പറ്റുമോ എന്നൊക്കെ ചോദിക്കും. എന്റെ പഠനവും ജീവിതവുമൊക്കെ ഓര്‍ത്താണ് ഞാന്‍ അന്ന് പൊലീസ് കേസ് കൊടുക്കാതിരുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക