എന്നെ തട്ടിക്കൊണ്ടു പോയി, ആദ്യം എനിക്ക് മനസിലായിരുന്നില്ല.. ഗ്ലാമര്‍ ക്യൂന്‍ ആയതിനാല്‍ അഭിനയിക്കാന്‍ അറിയില്ല എന്നാണ് പലരും കരുതിയത്: നമിത

ഗ്ലാമറസ് വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയ താരമാണ് നമിത. ഗ്ലാമര്‍ ക്യൂന്‍ എന്ന പേരിലാണ് നമിത അറിയപ്പെട്ടിരുന്നതും. ഇപ്പോഴിതാ, താന്‍ സിനിമാ രംഗത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നമിത. ആരാധകര്‍ 2010ല്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെ കുറിച്ച് അടക്കം തുറന്നു പറഞ്ഞാണ് നമിത രംഗത്തെത്തിയിരിക്കുന്നത്.

”എന്നെ തട്ടിക്കൊണ്ട് പോകുകയാണെന്ന് ഞാന്‍ അറിയില്ലായിരുന്നു. ഐ പാഡില്‍ പാട്ട് കേട്ടിരിക്കുകയായിരുന്നു ഞാന്‍. ആ സമയത്തെ എന്റെ മാനേജര്‍ ജോണ്‍ അടുത്തിരിക്കുന്നുണ്ട്. ഫോണില്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ ഈ വണ്ടി അയച്ചില്ലല്ലോ, അപ്പോള്‍ ഇതാരാണ് എന്നൊക്കെയുള്ള സംസാരം കേട്ടു. ഞാന്‍ മയങ്ങവെ പെട്ടെന്ന് വണ്ടി നിന്നു.”

”രണ്ട് വശത്തും രണ്ട് കാറുകള്‍ വീതം. മുഴുവന്‍ പൊലീസ്. സൈറണിട്ടിട്ടുണ്ട്. ഞാന്‍ ഭയന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ജോണ്‍ വന്ന് എന്റെ കൈ പിടിച്ച് വാ എന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് ഞാന്‍ ചോദിച്ചു. നമ്മള്‍ കിഡ്‌നാപ്പ് ചെയ്യപ്പെട്ടതാണെന്ന് ജോണ്‍ പറഞ്ഞു. ഞാന്‍ ചിരിക്കുകയായിരുന്നു. ഇല്ല, നമ്മളെ തട്ടിക്കൊണ്ട് പോയത് തന്നെയായിരുന്നെന്ന് ജോണ്‍.”

”അപ്പോഴാണ് താന്‍ വിശ്വസിച്ചത്. പല അനുഭവങ്ങളും സിനിമ പോലെ തന്നെയായിരുന്നു” എന്നാണ് നമിത ഒരു തമിഴ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം ഗ്ലാമര്‍ ക്യൂന്‍ എന്ന് വിളിക്കുന്നതിനാല്‍ തനിക്ക് അഭിനയം അറിയില്ല എന്നാണ് പലരും കരുതുന്നതെന്നും നമിത പറയുന്നുണ്ട്.

”ഗ്ലാമര്‍ ക്യൂന്‍ എന്നാല്‍ ഗ്ലാമറിന് വേണ്ടി മാത്രമാണ്, അഭിനയം വരില്ലെന്ന് പലരും കരുതുന്നു. എന്റെ ഏറ്റവും പവര്‍ഫുള്‍ പെര്‍ഫോമന്‍സ് കണ്ടത് നീലകണ്ഠ എന്ന കന്നഡ ചിത്രത്തിലാണ്. രവിചന്ദ്രന്‍ സര്‍ എന്നെ വിശ്വസിച്ച് തന്ന അവസരമാണ്. വേറെ ഒരുപാട് പേര്‍ ഗ്ലാമറിന് വേണ്ടി മാത്രമാണ് എന്നെ ഉപയോഗിച്ചത്” എന്നാണ് നമിത പറയുന്നത്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ